01 November, 2012

മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കുക എന്നുവെച്ചാല്‍ എന്താണ്? തമ്പാന്റെ തനിമ തന്നെയോ?

ഡോ. മഹേഷ് മംഗലാട്ട്


വീണ്ടുമൊരു കേരളപ്പിറവിദിനവും മലയാളവാരവും വന്നെത്തിയിരിക്കുന്നു. ഇത്തവണ പതിവില്ലാത്തവിധം കേമമാണ് മലയാളവാരം. തിരുവനന്തപുരത്ത് വിശ്വമലയാള മഹോത്സവം എന്നപേരില്‍ ലോകമലയാള സമ്മേളനമാണ് കേരള സാഹിത്യ അക്കാദമിയും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. മുപ്പതാം തിയ്യതി കാലത്ത് രാഷ്ട്രപതി മഹോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നവംബര്‍ ഒന്ന് വരെ സമ്മേളനപരിപാടികള്‍ നടക്കും. നവംബര്‍ ഒന്നിന് തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ മലയാള സര്‍വ്വകലാശാലയും ഉദ്ഘാടനം ചെയ്യപ്പെടുന്നു. മലയാളികള്‍ ഭാഷാഭിമാനംകൊണ്ട് ആവേശഭരിതരാവേണ്ട ഈ സന്ദര്‍ഭത്തില്‍ വിശ്വമലയാള മഹോത്സവത്തെക്കുറിച്ചും മലയാള സര്‍വ്വകലാശാലയെക്കുറിച്ചും പലതരം വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ചെലവഴിക്കുന്ന പണത്തെ കേന്ദ്രീകരിച്ചാണ് വിവാദങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്നുവന്നിരിക്കുന്നത്. പണം ചെലവഴിക്കാന്‍ അവസരം കിട്ടാത്തവര്‍, അതില്‍ ഒരംശം കൈപ്പറ്റാനുള്ള സൗഭാഗ്യം നിഷേധിക്കപ്പെട്ടവര്‍ എന്നിവരെല്ലാം പലതരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. വിമര്‍ശനങ്ങളൊന്നും മലയാളഭാഷയുമായി ബന്ധപ്പെട്ട് പ്രസ്തുത മഹോത്സവത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല എന്നതാണ് കൗതുകകരം.

മലയാളത്തിന് ക്ലാസ്സിക്കല്‍ ഭാഷാപദവി വേണമെന്ന് ചില പണ്ഡിതന്മാരും എഴുത്തുകാരും കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളം ക്ലാസ്സിക്കല്‍ ഭാഷയായതിനാലല്ല ഈ ആവശ്യം. നമ്മുടെ അയല്‍സംസ്ഥാനത്തെ ഭാഷയായ തമിഴിന് കേന്ദ്രസര്‍ക്കാര്‍ ക്ലാസ്സിക്കല്‍ പദവി നല്കിയിരിക്കുന്നു. ആ പദവി നമ്മുക്കും വേണം. അയല്‍ക്കാരനുമായി താരതമ്യം ചെയ്ത് അവനനവനെ വിലയിരുത്തി ജീവിക്കുന്ന ശരാശരി മലയാളിക്ക് ചേര്‍ന്ന രീതിയിലുള്ള ഈ വാദം നമ്മുടെ രാഷ്ട്രീയക്കാരും ഏറ്റുപിടിച്ചു. നിയമസഭ ഇതിനായി പ്രമേയം പാസ്സാക്കി. മലയാളം പ്രാചീനഭാഷയാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ദില്ലിയില്‍പോയി ആവശ്യം ഉന്നയിച്ചു. എന്നിട്ടും ക്ലാസ്സിക്കല്‍ പദവി കിട്ടിയില്ല. ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിന്റെ ആസൂത്രണത്തിനു പിന്നില്‍ ഈ ക്ലാസ്സിക്കല്‍ ഭാഷാപദവി എന്ന കാര്യപരിപാടികൂടിയുണ്ടെന്ന് മഹോത്സവത്തിന്റെ അറിയിപ്പില്‍ നിന്നും വ്യക്തമാണ്. ക്ലാസ്സിക്കല്‍ ഭാഷാപദവി കിട്ടിയാല്‍ കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഭാഷയ്ക്കുവേണ്ടി നല്കും. ആ പണത്തിനുവേണ്ടിയാണ് നമ്മുക്കും ക്ലാസ്സിക്കല്‍പദവി വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. പണം തന്നെ പ്രശ്‌നം. അത്രയും പണം കിട്ടിയാല്‍ അതുകൊണ്ട് ഭാഷയ്ക്ക് എന്തു നേട്ടമാണ് ഉണ്ടാവുക? എന്തെല്ലാമാണ് ആ പണം ഉപയോഗിച്ച് ഭാഷാപോഷണത്തിനായി ക്ലാസ്സിക്കല്‍വാദികള്‍ ചെയ്യുക എന്നത് എവിടെയും പറഞ്ഞുകേട്ടിട്ടില്ല. പലരും പലവഴിക്ക് പണമുണ്ടാക്കുന്നു, നമ്മുടെ കയ്യില്‍ ഭാഷയേ ഉള്ളൂ, അതു ഉപയോഗിച്ച് ഞങ്ങളും പണമുണ്ടാക്കാന്‍ നോക്കട്ടെ എന്നുതന്നെ.

വിശ്വമലയാള സമ്മേളനത്തിലും മലയാള സര്‍വ്വകലാശാലയിലും മലയാളഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന അപകടകരമായ ചില കാര്യങ്ങളുണ്ടെന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിക്കല്‍വാദികളോ സര്‍വ്വകലാശാലാവാദികളോ ഒന്നും പറഞ്ഞുകേട്ടിട്ടില്ല. മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കാന്‍ നടപടി സ്വീകരിക്കും എന്ന മലയാള സര്‍വ്വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലറുടെ പ്രസ്താവമാണ് അപകടകരം എന്ന് പറഞ്ഞ കാര്യങ്ങളില്‍ ആദ്യത്തേത്. രണ്ടാമത്തേത്, വിശ്വമലയാള മഹോത്സവത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മലയാളത്തനിമ രണ്ടാംഘട്ടമാണ്. ഭാഷാസേ്‌നഹികളായ ഏവരേയും ഞെട്ടിക്കുന്നവയാണ് ഈ കാര്യങ്ങള്‍. എന്നാല്‍ മറ്റുകാര്യങ്ങളെപ്പോലെ ഇതില്‍ പ്രതിഷേധമോ വിമര്‍ശനമോ ഉയര്‍ന്നുവരാത്തത് ഈ വിഷയത്തില്‍ കേരളീയസമൂഹത്തിന് വ്യക്തമായ ധാരണകളില്ല എന്നതിനാലാണ്. ഏതിലും പണം മാത്രം നോക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയേ ഉള്ളൂ. നമ്മുക്കും കിട്ടണം പണം എന്നതാണല്ലോ അവരുടെ പ്രഖ്യാപിതാദര്‍ശം.

മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കുക എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഇപ്പോള്‍ മലയാളം അനായാസമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാവും എന്ന വസ്തുത നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഐ.ടി അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടായ നേട്ടങ്ങളിലൊന്നാണത്. മലയാളപത്രങ്ങളും പുസ്തകങ്ങളം അച്ചടിക്കുവാന്‍ ടൈപ് സെറ്റിംഗിനായി വളരെ മുമ്പുതന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്നും കേരളീയര്‍ക്കെല്ലാം അറിയാം. ഇന്ന് മലയാളത്തില്‍ വെബ്ബ് സൈറ്റുകളുണ്ട്, ബ്ലോഗുകളുണ്ട് എന്നും മിക്കവരും അറിയുന്ന കാര്യമാണ്. ചാറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലും മലയാളം ഉപയോഗിക്കാനാവും എന്നതും പരക്കെ അറിയുന്ന വസ്തുതയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി ഇനി മലയാള സര്‍വ്വകലാശാല വിശേഷിച്ച് എന്തെങ്കിലും ചെയ്യണ്ടതില്ല. അതിനാല്‍ മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കും എന്ന് പറയുമ്പോള്‍ മറ്റെന്തോ കാര്യമായിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. ഹൈലെവല്‍ ലാംഗ്വേജ്, ലോ ലവെല്‍ ലാംഗ്വേജ് എന്നിങ്ങനെ രണ്ടുതരമാണ് കമ്പ്യൂട്ടര്‍ ഭാഷകള്‍. അതാവട്ടെ, പ്രോഗ്രാമിങ്ങിനായി ഉപയോഗിക്കുന്ന സാങ്കേതികമായ ഭാഷയാണ് എന്ന് സാമാന്യമായി പറയാം. മലയാള സര്‍വ്വകലാശാല മലയാളത്തെ പ്രോഗ്രാമിംഗ് ഭാഷയാക്കുമെന്നാണോ ആ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം? ആയിരിക്കാനിടയില്ല. ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, ഭാഷയും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങള്‍ ചെയ്യാന്‍ മലയാളസര്‍വ്വകലാശാല ഉദ്ദേശിക്കുന്നുവെന്നാണ് ആ പ്രഖ്യാപനത്തില്‍ നിന്നും ഞാന്‍ ഊഹിക്കുന്നത്.

തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാം. മലയാളത്തില്‍ ലിപിരൂപങ്ങളുടെ എണ്ണം വളരെ വലുതാണെന്നും അതിനാല്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകും എന്ന് പണ്ട് കേരളീയനായ ഒരു ഭാഷാശാസ്ത്രാദ്ധ്യാപകന്‍ സിദ്ധാന്തിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അജ്ഞത വെളിവാക്കുന്നതാണ് ആ സിദ്ധാന്തം എന്ന് രചന അക്ഷരവേദി എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരായ ആര്‍. ചിത്രജകുമാറും കെ.എച്ച്. ഹുസ്സൈനും രചന എന്ന ടെസ്റ്റ് എഡിറ്റര്‍ ഉണ്ടാക്കി തെളിയിച്ചു. വിന്‍ഡോസില്‍ മൈക്രോസോഫ്റ്റ് ഓഫീസില്‍ അനായാസസുന്ദരമായി മലയാളം ടൈപ്പുചെയ്തുകാണിച്ചു. അതാവട്ടെ, അക്കാലത്ത് അച്ചടിയിലും ടൈപ്പിംഗിലും പ്രചാരത്തിലിരുന്ന പുതിയലിപി എന്ന പേരില്‍ അറിയപ്പെട്ട ടൈപ്പ്‌റൈറ്റര്‍ ലിപിയിലായിരുന്നില്ല. എല്ലാ കൂട്ടക്ഷരങ്ങളും സ്വരവ്യഞ്ജനസംയുക്തരൂപങ്ങളും കമ്പ്യൂട്ടറില്‍ അനായാസം സാദ്ധ്യമാവും എന്ന് രചന അക്ഷരവേദി തെളിയിച്ചു. ഇംഗ്ലീഷിനെപ്പോലെ നേര്‍രേഖീയമായ എഴുത്തല്ല മലയാളത്തിന്റേത് എന്നതും പ്രശ്‌നമാണെന്ന് നേരത്തെ പറഞ്ഞ ഭാഷാശാസ്ത്രാദ്ധ്യാപകനും സംഘവും വാദിച്ചിരുന്നു. ഇത്തരം വാദങ്ങളുടെ അടിസ്ഥാനത്തില്‍ മലയാളലിപി ഇനിയും പരിഷ്കരിക്കേണ്ടതാണെന്ന് അവര്‍ തീരുമാനിക്കുകയും അതിനായി മലയാളത്തനിമ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുഖാന്തിരം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പദ്ധതി നടന്നില്ല. ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൂഢശ്രമങ്ങള്‍ പലരീതിയില്‍ നടത്തിയെങ്കിലും ഒരിക്കലും അവര്‍ക്ക് വിജയിക്കാനായില്ല. ഇങ്ങനെ പരാജയപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് വിശ്വമലയാള മഹോത്സവത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഭാഷയെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ അറിവില്ലാത്ത ചിലരുടെ ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടര്‍ഭാഷയാക്കണമെന്ന് മലയാളത്തനിമാസംഘം മുമ്പും വാദിച്ചിട്ടുണ്ട്. ഒരു ആനുകാലികത്തില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ ലേഖകന്‍ ലിപിപരിഷ്കരണം, മാനകീകരണം എന്നീ പേരുകളില്‍ നടത്തിയ സര്‍ക്കാര്‍വിലാസം പരിപാടികള്‍ എപ്രകാരം ഭാഷാനശീകരണപദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്ന് വിശദീകരിച്ച് എഴുതിയിരുന്നു. തനിമാസംഘം അതിന് മറുപടി പറഞ്ഞിട്ടില്ല. അവര്‍ അധികാരികളെ തങ്ങളുടെ ഔദ്യോഗികസ്ഥാനങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് എല്ലാ കാലത്തും ചെയ്തിട്ടുള്ളത്. മലയാള സര്‍വ്വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലറും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കും എന്നു വിചാരിക്കാനാണ് തോന്നുന്നത്.

വിശ്വമലയാള മഹോത്സവവും മലയാള സര്‍വ്വകലാശാലയും മലയാളഭാഷയ്ക്ക് ഗുണമോ ദോഷമോ ഉണ്ടാക്കുകയെന്ന് ഭാഷാസ്നേഹികള്‍ ആലോചിക്കേണ്ടതുണ്ട്. ഭാഷയുടെ പേരില്‍ എവിടെനിന്ന് കാശുകിട്ടും എന്നുമാത്രം നോക്കുന്നവര്‍ ഇക്കാര്യത്തില്‍ ദോഷമേ ചെയ്യൂ എന്നത് ഉറപ്പാണ്.

01 September, 2012

മയ്യഴിയിലെ വിഷു

ഡോ. മഹേഷ് മംഗലാട്ട്

എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് മലയാളവായനക്കാരുടെ ശ്രദ്ധ മയ്യഴി എന്ന കൊച്ചുപ്രദേശത്തില്‍ പതിയുന്നത്. കേരളസംസ്ഥാനത്തിലെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുപ്രദേശമാണ് മയ്യഴി. മാഹി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കടത്തനാട്ടുരാജാവിന്റെ അധീനതയിലായിരുന്നു പണ്ട് ഈ പ്രദേശം. അന്ന് ഇതിന് മയ്യഴി എന്ന പേരില്ലായിരുന്നു. ഫ്രഞ്ച് കച്ചവടക്കാര്‍ കടത്തനാട്ടുരാജാവില്‍ നിന്ന് ഈ സ്ഥലത്ത് പാണ്ടികശാല പണിയുവാനായി അനുവാദം വാങ്ങി. ഫ്രഞ്ച് നാവികസംഘത്തിന്റെ തലവന്റെ പേര് മയേ (Mahe) ദ ലബൂര്‍ദ്ദൊനെ എന്നായിരുന്നു. അദ്ദേഹത്തിന്റെ പേര് ഫ്രഞ്ചുകാര്‍ ഈ ദേശത്തിന് നല്കിയെന്നും അങ്ങനെയാണ് മാഹി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നും കരുതപ്പെടുന്നു. മയേ എന്ന പേര് മയ്യഴി എന്ന മലയാളവാക്കായി കാലക്രമത്തില്‍ മാറി. മനോഹരമായ അഴിമുഖം എന്ന അര്‍ത്ഥത്തിലാണ് ഈ പേര്. മയ്യഴിപ്പുഴ അറബിക്കടലില്‍ ചെന്നുചേരുന്ന മനോഹരമായ അഴിമുഖമാണ് മയ്യഴിയുടേത്.

കച്ചവടത്തിനായി വന്ന ഫ്രഞ്ചുകാര്‍ കാലക്രമത്തില്‍ നാടിന്റെ ഭരണാധികാരികളായി. ബ്രിട്ടീഷുകാര്‍, പോര്‍ച്ചുഗീസുകാര്‍ എന്നിവരെപ്പോലെ നമ്മെ കീഴടക്കി ഭരിച്ചിരുന്ന വിദേശികളായിരുന്നു ഫ്രഞ്ചുകാര്‍. തമിഴ് നാട്ടിലെ പുതുച്ചേരി, കാരൈക്കല്‍, ആന്ധ്രപ്രദേശിലെ യാനം കേരളത്തിലെ മയ്യഴി എന്നീ പ്രദേശങ്ങളായിരുന്നു ഫ്രഞ്ചുകാരുടെ ഭരണത്തിനുകീഴില്‍ ഉണ്ടായിരുന്നത്. അതില്‍ മയ്യഴിയാവട്ടെ കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലുപ്പംപോലുമില്ലാത്ത പ്രദേശമാണ്. രണ്ടു് നൂറ്റാണ്ടോളം ഫ്രഞ്ചുകാരുടെ ഭരണത്തിനു കീഴിലായിരുന്നു ഈ ദേശം എന്നതിനാല്‍ സാംസ്കാരികമായി മയ്യഴി കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നു് പലരും കരുതുന്നു. എന്നാല്‍, വാസ്തവത്തില്‍ കേരളത്തിലെ അയല്‍പ്രദേശങ്ങളിലേതില്‍ നിന്നും സാംസ്കാരികമായ അന്തരം മയ്യഴിക്കുണ്ടെന്ന് പറയാനാവില്ല. കേരളത്തിലെ ഉത്സവങ്ങളാണ് മയ്യഴിക്കാര്‍ ആഘോഷിക്കുന്നത്, ആചാരങ്ങളാണ് പിന്തുടരുന്നത്. ഓണവും വിഷുവും കേരളീയരെപ്പോലെ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലെ ജനങ്ങളും ആഘോഷിക്കുന്നു.

മയ്യഴിയുള്‍പ്പെട്ട വടക്കന്‍ കേരളത്തില്‍ ഓണത്തേക്കാള്‍ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് വിഷുവാണ്. ഏപ്രില്‍ മാസത്തിലെ 14, 15 തിയ്യതികളില്‍ ചെറിയവിഷു, വിഷു എന്നീ പേരുകളില്‍ മയ്യഴിക്കാരും ആഘോഷിക്കുന്നു. പടക്കംപൊട്ടിച്ചും പുതുവസ്ത്രങ്ങള്‍ ധരിച്ചും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും എല്ലാവരും വിഷു ആഘോഷത്തില്‍ പങ്കാളികളാവുന്നു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ആഘോഷം കേമമാക്കുന്നു. പതിനഞ്ചാം തിയ്യതി പുലര്‍ച്ചെ വിഷുക്കണിയൊരുക്കി വീട്ടുകോലായയില്‍ വെക്കും. ചക്ക, മാങ്ങ, ചെറുപഴം, പൊതിച്ച തേങ്ങ, പൃത്തിക്കമാങ്ങ എന്ന് മയ്യഴിക്കാര്‍ വിളിക്കുന്ന കശുമാങ്ങ, ഉണ്ണിയപ്പം, കണ്ണാടി, കോടിമുണ്ട്, സ്വര്‍ണ്ണം, രാമായണം എന്നിവയാണ് ഓട്ടുരുളിയില്‍ കണികാണാനായി വെക്കുക. തുടച്ചുമിനുക്കിയ ഓട്ടുവിളക്കിനു പിന്നിലായാണ് ഇത് വെക്കുക. കൊന്നപ്പൂവ് കുലയായി പറിച്ചെടുത്ത് വീടിന്റെ ഉമ്മറത്ത് കെട്ടിവെക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉറക്കമുണര്‍ന്നാല്‍ കണ്ണുതുറക്കാതെ കണികാണാനെത്തും. നേരത്തെ ഉണര്‍ന്നവര്‍ മറ്റുള്ളവരെ ഉണര്‍ത്തി, കണ്ണുപൊത്തി കണിയ്ക്കുമുന്നിലെത്തിക്കുകയാണ് രീതി. ഒരു വര്‍ഷത്തെ ഐശ്വര്യമാണ് ഈ കണികാണല്‍കൊണ്ട് ലഭിക്കുന്നത് എന്നാണ് വിശ്വാസം. കണികണ്ടുകഴിഞ്ഞാല്‍ കുട്ടികളും മുതിര്‍ന്നവരും പടക്കങ്ങള്‍ പൊട്ടിക്കും. പഴയകാലത്ത് ഓലക്കണ്ണി ഉപയോഗിച്ചുണ്ടാക്കുന്ന കോണ്‍ ആകൃതിയിലുള്ള ഓലപ്പടക്കങ്ങളാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്. ഇത്തരം പടക്കങ്ങള്‍ ഉണ്ടാക്കിയിരുന്ന മൂന്ന് കുടുംബങ്ങള്‍ മയ്യഴിയിലുണ്ടായിരുന്നു. ഇന്ന് മറ്റെല്ലായിടത്തും എന്നതുപോലെ ശിവകാശിയില്‍ നിന്നും ചീനയില്‍ നിന്നും വരുന്ന പടക്കങ്ങള്‍ അങ്ങാടിയില്‍ നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. നേരം പുലര്‍ന്നാല്‍ രാമായണം ഭക്തിയോടെ എടുത്ത് തുറക്കും. ഏഴുവരിയും എഴ് അക്ഷരങ്ങളും വിട്ട് വായിക്കും. അത് വിഷുഫലമായിരിക്കുമെന്നു് വിശ്വസിക്കപ്പെടുന്നു. തുറന്നുകിട്ടിയ പേജ് തുളസിയില വെച്ച് അടയാളപ്പെടുത്തും.

കണികാണല്‍ പോലെ മയ്യഴിവിഷുവിന് പ്രധാനമാണ് കണിവാരല്‍. ചെറുപ്പക്കാരും കുട്ടികളുമാണ് കണിവാരാന്‍ വരിക. വീടിനു് മുന്നിലെത്തിയാല്‍ കണിവാരിക്കോട്ടേ എന്ന് വിളിച്ചുചോദിച്ചുകൊണ്ട് അവര്‍ കൂട്ടമായി കടന്നുവരും. ഭംഗിയായി ഒരുക്കിയ കണി അലങ്കോലപ്പെടുത്താതിരിക്കാനായി ഉണ്ണിയപ്പം, ചെറുപഴം, മാങ്ങ എന്നിവ വേറെ തന്നെ എടുത്തുവെച്ചിരിക്കും. കണിവാരാന്‍ അനുവദിക്കാതെ അതില്‍ നിന്നും എടുത്തുകൊടുക്കുകയാണ് പതിവ്. കണിവാരാന്‍ അനുവദിക്കാതിരിക്കരുതെന്നാണ് പൊതുധാരണ. കൗശലക്കാര്‍ സ്വര്‍ണ്ണവും മറ്റും എടുത്തുകൊണ്ടുപോകും എന്നതിനാലുള്ള മുന്‍കരുതല്‍ എല്ലാവരും അംഗീകരിക്കുന്നു.

ഓണത്തിന് ഓണപ്പൊട്ടന്‍ ഉത്തരമലബാറില്‍ വിളിക്കുന്ന മാവേലീസങ്കല്പത്തിന്റെ വരവുള്ളതുപോലെ വിഷുവിന് ശ്രീകൃഷ്ണനെ എഴുന്നള്ളിക്കുന്ന രീതി മയ്യഴിയിലുണ്ടു്. കണിവാരല്‍ വിഷുനാളിലാണല്ലോ. തലേന്ന് ഇങ്ങനെ എന്തെങ്കിലും തമാശവേണം എന്ന് കരുതി ചെറുപ്പക്കാരായ ചിലര്‍ പത്തിരുപതു കൊല്ലം മുമ്പ് നടത്തിയതാണ് ശ്രീകൃഷ്ണനെ എഴുന്നള്ളിക്കല്‍. ശ്രീകൃഷ്ണന്റെ വേഷം കെട്ടിയ ഒരാള്‍ ചെറിയവിഷുനാളില്‍ സന്ധ്യയ്ക്കുശേഷം ഒരു സംഘത്തോടൊപ്പം ശംഖുവിളിയോടെ വീടുകളിലെത്തും. വീട്ടുകാര്‍ വിളക്കുകത്തിച്ച് വരവേല്ക്കും. നാണയങ്ങള്‍ നല്കും. ആദ്യം ഒരു വിസ്മയമായിരുന്നെങ്കിലും അടുത്ത വര്‍ഷംമുതല്‍ പല സംഘങ്ങള്‍ കൃഷ്ണനെ എഴുന്നള്ളിക്കാന്‍ തുടങ്ങി.

വിഭവസമൃദ്ധമായ സദ്യയും വിഷുക്കൈനീട്ടവും മറ്റിടങ്ങളില്‍ ഉള്ളതുപോലെ മയ്യഴിയിലും ഉണ്ട്. സദ്യയുടെ വിശേഷം മത്സ്യമാംസാദികളാണ്. ആട്ടിറച്ചിക്കറിയും ആവോലി, അയക്കൂറ പോലുള്ള വലിയ മത്സ്യങ്ങള്‍ പൊരിച്ചതും സദ്യയില്‍ ഉണ്ടാവണമെന്ന് മയ്യഴിക്കാര്‍ക്ക് നിര്‍ബ്ബന്ധമാണ്. മീനില്ലാത്ത ഭക്ഷണം അപൂര്‍ണ്ണമാണ് എന്നാണ് തീരപ്രദേശമായ മയ്യഴിക്കാരുടെ വിശ്വാസം. ഇപ്പോള്‍ ആട്ടിറച്ചിക്ക് പകരം നാമക്കലില്‍ നിന്ന് ലോറികളിലെത്തുന്ന കോഴിയാണ് വിഷുനാളുകളില്‍ മയ്യഴിക്കാരുടെ പ്രിയഭക്ഷണം. വിഷു വര്‍ഷാന്തപരീക്ഷയ്ക്കുശേഷമാണ് എന്നതിനാല്‍ അതിന്റെ ആഹ്ലാദം ഏറ്റവും അധികം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ മടുപ്പ് കളയുവാനും വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്കുവാനും അവര്‍ വിഷുവിനെ കാത്തിരിക്കും.

ലിപിപരിഷ്കരണം, മാനകീകരണം പിന്നെ ഭാഷാനശീകരണവും

ഡോ. മഹേഷ് മംഗലാട്ട്

ഒരു ഇടവേളയ്ക്കുശേഷം മലയാളലിപി വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു. കേരള വനഗവേഷണകേന്ദ്രത്തിലെ കെ. എച്ച്. ഹുസ്സൈന്‍ എഴുതിയ ലേഖനത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. എം. ആര്‍. തമ്പാനും, തിരുവനന്തപുരത്തു നിന്നു് ടി. ജി. ഹരികുമാറും മറുപടിയെഴുതിക്കൊണ്ടാണ് ഇപ്പോഴത്തെ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ഹുസ്സൈന്‍ ഉന്നയിച്ച വാദങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടവയാണെന്നതിനാല്‍ അതിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുതന്നെ. പക്ഷെ, ഡോ. തമ്പാന്റെ വിശദീകരണം, ചര്‍ച്ചചെയ്യുന്ന വിഷയത്തില്‍ അദ്ദേഹത്തിനുള്ള അജ്ഞത തെളിയിക്കുന്നതും വസ്തുതകള്‍ അറിയാത്ത നിഷ്കളങ്കരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അറിവില്ലാത്ത വിഷയത്തെക്കുറിച്ച് എഴുതുമ്പോള്‍ അബദ്ധങ്ങള്‍ പിണയുമെന്നത് സ്വാഭാവികം. എന്നാല്‍ മലയാളഭാഷയെക്കുറിച്ചും ലിപിപരിഷ്കരണം, മാനകീകരണം എന്നിവയെക്കുറിച്ചും, ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി സര്‍ക്കാര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ ഒരു അധികാരി എന്ന നിലയില്‍ വിശദീകരിക്കുമ്പോള്‍ നിരുത്തരവാദപരമായ വിശദീകരണമല്ല നികുതിദായകരായ പൊതുജനം പ്രതീക്ഷിക്കുന്നത്.

ഡോ. തമ്പാന്‍ പറയുന്ന ഒരു കാര്യം നോക്കുക: ``മലയാളത്തിന് നിരവധി പായേ്ക്കജുകളുണ്ട്. എന്നാല്‍ ഇവ ഉപയോഗിച്ച് വേറെ പായേ്ക്കജുകള്‍ ഉണ്ടാക്കാനാവുന്നില്ല.'' മലയാളഭാഷ ഇങ്ങനെ ഒരു പ്രശ്‌നം നേരിടുന്നുവെന്ന്, മലയാളത്തിലെ പ്രമുഖവാരികകളിലൊന്നില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ എഴുതിയത് വായിച്ചാല്‍ ആരും വിശ്വസിച്ചുപോകും, അദ്ദേഹം പറയുന്നത് വാസ്തവമാണെന്ന്. എന്നാല്‍ ഈ പായേ്ക്കജ് പ്രശ്‌നം എന്തെന്ന് ഡോ. തമ്പാന്‍ തന്നെ വിശദീകരിച്ചുതരണം, എന്നാലേ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലാക്കാനാകൂ. സോഫ്റ്റ്‌വേര്‍ പായേ്ക്കജുകളുടെ കാര്യമാവും പറയുന്നതെന്നാണ് തോന്നുക. എന്നാല്‍ ഒരു പായേ്ക്കജ് വെച്ച് വേറൊന്ന് ഉണ്ടാക്കുന്ന വിദ്യയെന്താണെന്നും അതിനായി ലിപിമാനകീകരണം നടത്തുന്നതെന്തിനാണെന്നും എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മാത്രമല്ല അദ്ദേഹം മലയാളം സോഫ്റ്റ്‌വേറുകളെപ്പറ്റി പറയുന്നുണ്ട്. കാര്‍ത്തിക തുടങ്ങി പലതുമാണ് അദ്ദേഹം പറയുന്നത്. അതില്‍ ചിലത് ഫോണ്ടാണ്, മറ്റുചിലത് ടെസ്റ്റ് എഡിറ്ററുകളാണ്. ഇവയെ എങ്ങനെയാണ് ലിപിമാനകീകരണത്തിലൂടെ, ഒന്നില്‍ നിന്ന് മറ്റൊന്നുണ്ടാക്കുന്നവയാക്കി മാറ്റുന്നതെന്ന് ഡോ. തമ്പാന്‍ തന്നെ വിശദീകരിച്ചാലേ അദ്ദേഹം മനസ്സിലാക്കിയതും ഉദ്ദേശിക്കുന്നതും എന്തെന്ന് മനസ്സിലാക്കാനാവൂ. മലയാളലിപിയുടെ കാര്യം ഇങ്ങനെ കാര്യവിവരമില്ലാത്ത ചില അധികാരികള്‍ ചര്‍ച്ചചെയ്യുകയും അവരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തീര്‍പ്പാക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഈ ചര്‍ച്ച വെളിവാക്കുന്നത്.

കേരളത്തനിമയെന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് നടപ്പില്‍ വരുത്താന്‍ ശ്രമിച്ച പരിഷ്കാരം പുനരാരംഭിക്കുന്നത് മലയാളലിപിക്ക് വിനാശകരമായിത്തീരുമെന്നാണ് മലയാളം വാരികയിലെ ലേഖനത്തില്‍ ഹുസ്സൈന്‍ പറഞ്ഞത്. 1968ല്‍ നടന്ന ലിപി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി കേരളത്തനിമയെ കാണുകയാണ് ഹുസ്സൈന്‍. അതിനാല്‍ കേരളത്തനിമ ലിപിപരിഷ്കരണമാണെന്ന് കരുതുന്നു. എന്നാല്‍ അതിനു മറുപടിയെഴുതിയ ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ലിപിപരിഷ്കരണം നടത്തിയിട്ടില്ലെന്ന് പറയുന്നു. കേരളത്തനിമ ലിപി മാനകീകരണമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തങ്ങള്‍ നടത്തിയിട്ടില്ലാത്ത ലിപി പരിഷ്കരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നുവെന്നും തമ്പാന്‍ പറയുന്നു. എന്നാല്‍, വസ്തുതകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം ലിപി പരിഷ്കരണത്തിന്റെ വക്താവായിത്തന്നെയാണ് സംസാരിക്കുന്നത്. മലയാളത്തിലെ ലിപികളുടെ എണ്ണം തൊണ്ണൂറാക്കി ചുരുക്കിയെന്നതിലുള്ള ആവേശം അദ്ദേഹം പ്രകടമാക്കുകയും ചെയ്യുന്നു.

ലിപിപരിഷ്ക്കരണമല്ല ലിപിമാനകീകരണമാണ് തങ്ങള്‍ നടത്തിയതെങ്കില്‍ അതില്‍ കാണേണ്ടത് നിലവിലുള്ള പല ലിപിരീതികളില്‍ ഒന്നിനെ മാനകമായി സ്വീകരിക്കുകയാണ്. മലയാളത്തിലെ ഒരു ശബ്ദത്തിനുതന്നെ പലതരം എഴുത്ത്/അച്ചടിരീതികള്‍ ഉണ്ടായിത്തീര്‍ന്നത് 1968ലെ പരിഷ്ക്കരണത്തിന്റെ ഫലമായാണ്. തമ്പാന്‍ ഉദാഹരിക്കുന്ന ഗ്ര, പ്ര തുടങ്ങിയ ലിപികളില്‍ പറച്ചിലിനു വിരുദ്ധമായി ആദ്യം രേഫവും പിന്നീട് വ്യഞ്ജനവും എഴുതുന്ന രീതി അതിനു മുമ്പ് മലയാളത്തിലുണ്ടായിരുന്നില്ല. രണ്ടായി വിഭജിക്കാനാവാത്ത ഒറ്റ ലിപിയാണ് അതിനുപയോഗിച്ചിരുന്നത്. മാത്രമല്ല പറയുന്നതുപോലെ എഴുതുന്ന ഭാഷ എന്നു പറയുന്നത് വര്‍ണ്ണമാല ഉപയോഗിച്ചഴുതുന്ന, ഇംഗ്ലീഷുപോലുള്ള, ഭാഷയുടെ എഴുത്തുരീതിയുമായി താരതമ്യപ്പെടുത്തിയാണ്. ഇംഗ്ലീഷിലുള്ളതുപോലെ സെ്പല്ലിംഗ്പ്രശ്‌നം അക്ഷരമാലയിലെഴുതുന്ന ഭാഷകള്‍ക്കില്ല എന്നാണതിനര്‍ത്ഥം. അല്ലാതെ എല്ലാം പറയുന്നതുപോലെതന്നെ എഴുതും എന്ന അര്‍ത്ഥത്തിലല്ല. അങ്ങനെ ഒരു ഭാഷയുമുണ്ടാവില്ല. വാമൊഴിയുടെ ഈണത്തെ മാത്രം ആലോചിച്ചാല്‍ ഇതു ബോദ്ധ്യപ്പെടും. വസ്തുതകള്‍ ഇങ്ങനെയായിരിക്കേ മലയാളിയല്ലാത്തെ ഏതോ ഒരു ഓഫീസര്‍ പറഞ്ഞതുകേട്ട് മലയാളമെഴുത്തിനെ മാറ്റാന്‍ ശ്രമിച്ചു എന്നു അഭിമാനത്തോടെ വിശദീകരിക്കുന്നിടത്തുതന്നെ പരിഷ്കരണമെന്നോ മാനകീകരണമെന്നോ പറയുന്ന പരിപാടിയുടെ നിലവാരം വെളിവായിപ്പോകുന്നുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ലിപിപരിഷ്ക്കരണം നടത്തിയിട്ടില്ലെങ്കില്‍ ചില്ലുകള്‍ക്കു ശേഷം കചടതപകള്‍ ഇരട്ടിക്കേണ്ടതില്ല തുടങ്ങിയ പരിഷ്ക്കാരം എങ്ങനെ ഉണ്ടായി എന്നു ചോദിക്കേണ്ടി വരും. എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ഒരു വ്യക്തി ഒറ്റയ്ക്ക് അത് നടപ്പിലാക്കുകയായിരുന്നുവെങ്കില്‍ പിന്നെയന്തിനാണ് നോക്കുകുത്തിയായി സര്‍ക്കാര്‍ ചെലവില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് എന്നു ചിന്തിക്കാനെങ്കിലും തമ്പാന്‍ തയ്യാറാവേണ്ടതുണ്ട്.

മാനകീകരിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ നിര്‍ദ്ദേശിച്ച ലിപിവ്യവസ്ഥയിലേക്ക് മടങ്ങിപ്പോവുകയാണ് പ്രധാനമായും വേണ്ടത്. കേരളത്തനിമയാകട്ടെ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ വിചിത്രമാണ്. അതിനു കാരണം 1968ലെ ലിപിപരിഷ്ക്കരണത്തിനു ശേഷം എന്‍.വി. കൃഷ്ണവാരിയരും മറ്റും ചെയ്ത പരിഷ്ക്കരണശ്രമങ്ങളുടെ പോരായ്മ പരിഹരിക്കാനുള്ള യത്‌നമാണത് എന്നതാണ്. ചില ലിപികളെ റദ്ദാക്കാനുള്ള നടപടികളാണ് മലയാളത്തനിമയും ഡോ. പ്രബോധചന്ദ്രന്‍നായരും ആലോചിച്ചുകൂട്ടിയത്. ഋകാരത്തിന്റെ ലിപി തീരെ ഒഴിവാക്കി പകരം റ് എന്നെഴുതുകയാണ് വേണ്ടത് എന്നാണ് അതിലൊരു നിര്‍ദ്ദേശം. ഇതെങ്ങനെയാണ് ലിപിമാനകീകരണമാകുന്നത്? ഇനി മാനകീകരണമാണെന്നുതന്നെ ഇരിക്കട്ടെ, അത് പിന്തുടരുന്ന ഏതെങ്കിലും ഒരു പ്രസിദ്ധീകരണശാല, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പെടെ, കേരളത്തിലുണ്ടോ? തങ്ങള്‍ക്കുപോലും പിന്തുടരാന്‍ നാണക്കേടുതോന്നുന്ന ആ നിര്‍ദ്ദേശങ്ങളുടെ പേരിലാണ് അദ്ദേഹം ആവേശംകൊള്ളുന്നത്. അതിനെ അനുസരിച്ചാല്‍ മലയാളത്തിന്റെ എഴുത്തുരീതി ഇപ്പോഴുള്ളതിനേക്കാള്‍ വഷളാവുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ക്കല്ലാതെ മറ്റാര്‍ക്കും സംശയമുണ്ടാവില്ല.

ലിപിപരിഷ്ക്കരണം മലയാളപഠനത്തെ ലളിതമാക്കി എന്ന തമ്പാന്റെ വിചാരം വസ്തുതക്കള്‍ക്ക് ചേര്‍ന്നതല്ല. മലയാളം എഴുതുമ്പോള്‍ ഓരോ അക്ഷരത്തിനും ഒന്നില്‍ക്കൂടുതല്‍ സാദ്ധ്യതകള്‍ നല്കി ലിപിവ്യവസ്ഥയെ കലുഷമാക്കുകയാണ് ലിപിപരിഷ്ക്കരണം ചെയ്തത്. ഇന്ന് മലയാളമെഴുത്തില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ പലതും പരിഷ്ക്കരണത്തിനു മുമ്പു് ഉപയോഗിച്ചവയോ പരിഷ്ക്കരണത്തിലൂടെ നടപ്പിലാക്കിയതോ അല്ല. അതവര്‍ സ്വയം ഉണ്ടാക്കിയെടുത്തതാണ്. വ്യത്യസ്തദേശക്കാരായ കുട്ടികള്‍ അതില്‍ പുലര്‍ത്തുന്ന സമാനതകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും പരിഷ്ക്കരിക്കുന്നതിനു മുമ്പ് ഭാഷയുടെ പാരമ്പര്യവും നിയമങ്ങളും പരിഗണിക്കണമെന്നു മനസ്സിലാകാന്‍. കുസൃതികുറുപ്പും വര്‍ണകാഴ്ചകളും എല്ലാം സിനിമാപോസ്റ്ററായി വരുന്നത് ലിപിപരിഷ്ക്കരണത്തിന്റെ പരോക്ഷഫലമായിട്ടാണ്. തോന്നിയതുപോലെ എഴുതാന്‍ അനുവാദം നല്കുന്ന പരിഷ്ക്കരണത്തെ എന്തുതന്നെ വിളിച്ചാലും മാനകീകരണം എന്നു വിളിക്കാനാവുകയില്ല. മലയാളമെഴുത്തിന്റെ കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്ത ദ്രോഹങ്ങള്‍ ചില്ലറയൊന്നുമല്ല. തമ്പാന്‍ പറയുന്ന മലയാളം അച്ചടിയും എഴുത്തും ഒരു സ്‌റ്റൈല്‍ പുസ്തകം ഒറ്റത്തവണ മറിച്ചുനോക്കിയാല്‍ മതി സാമാന്യബുദ്ധിയുള്ളവര്‍ക്ക് അതു മനസ്സിലാകാന്‍. ഇതേ അന്ധതയോടെ മൊബൈല്‍ ഫോണിലേക്ക് മലയാളത്തെ വെട്ടിച്ചുരുക്കാന്‍ തമ്പാനും കൂട്ടരും ശ്രമിച്ചാല്‍ ഉണ്ടാകാവുന്ന വിപത്ത് മനസ്സിലാകാന്‍ അത്രയ്ക്ക് ഭാവനയൊന്നും വേണ്ട, സാമാന്യയുക്തി മതി.

ടൈപ്പ് റെറ്ററില്‍ മലയാളം ഉപയോഗിക്കാനായി ലിപികളുടെ എണ്ണം ചുരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിലൂടെയാണ് 1968ലെ ലിപി പരിഷ്കരണം നടന്നത്. അതിനെ ബെഞ്ചമിന്‍ ബെയിലിയും കണ്ടത്തില്‍ വറുഗീസ് മാപ്പിളയും നടത്തിയ ശ്രമങ്ങളുമായി ബന്ധിപ്പിച്ചു പറയുന്നത് തികഞ്ഞ അസംബന്ധമാണ്. ഒന്നുകില്‍, കാര്യമറിയാതെയാവും അങ്ങനെ വാദിക്കുന്നത്. അല്ലെങ്കില്‍, ബോധപൂര്‍വ്വം വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍. ബെയിലിയുടെയും ഭാഷാപോഷിണിസഭയുടെയും നിര്‍ദ്ദേശങ്ങള്‍ മലയാളിസമൂഹം സ്വീകരിച്ചപ്പോള്‍ ലിപിപരിഷ്കരണവാദികള്‍പോലും ഉപയോഗിക്കാത്തതാണ് 1968ലെ നിര്‍ദ്ദേശം. അതനുസരിച്ച് ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഓരോ ടെപ്പ്‌റൈറ്റിംഗ് മെഷീന്‍ നിര്‍മ്മാതാക്കളും ഓരോ തരത്തിലാണ് അക്ഷരസംഖ്യ നിശ്ചയിച്ചിരുന്നത്. ലിപിപരിഷ്കരണസമിതി നിര്‍ദ്ദേശിച്ചരീതിയില്‍ ആരും മലയാളം ഉപയോഗിച്ചതായി കാണാനാവില്ല. പതുക്കെ പതുക്കെയാണെങ്കിലും ഓരോരുത്തരും പരമാവധി ലിപിരൂപങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിച്ചത്. ഗോദ്‌റേജ് കമ്പനി ഒടുവില്‍ വിപണിയിലിറക്കിയ മെഷീനില്‍ `ണ്ണ' ഉള്‍പ്പെടെ നിരവധി ഇരട്ടിപ്പുകളും പരമാവധി കൂട്ടക്ഷരങ്ങളും ടെപ്പുചെയ്യുവാന്‍ സാധിക്കുമായിരുന്നു.

ലിപി പരിഷ്കരണമോ മാനകീകരണമോ എന്തുതന്നെയായാലും ഉപയോക്താക്കള്‍ സ്വീകരിക്കാതിരുന്നത് വാസ്തവമാണല്ലോ. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റൈല്‍പുസ്തകത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ദേശാഭിമാനി പത്രം ചില പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിരുന്നുവെന്നത് പലരും ഓര്‍ക്കുന്നുണ്ടാവും. ഇ. എം. എസ് നമ്പൂതിരിപ്പാട് ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ ആധികാരികതകൂടി ഉപയോഗപ്പെടുത്തി നടപ്പില്‍വരുത്തിയ പരിഷ്കാരം പതുക്കെ പതുക്കെ പിന്നോട്ട് പോയി ചുരുങ്ങിയ കാലത്തിനകം പൂര്‍ണ്ണമായി അവര്‍ ഉപേക്ഷിച്ചുവെന്നത് ഓര്‍ക്കുക. മലയാളികളുടെ ഭാഷാബോധത്തെ കൊഞ്ഞനം കാണിക്കാന്‍ ഒരു പാര്‍ട്ടിയും അതിന്റെ നേതൃത്വവും കൂട്ടുനിന്നാല്‍ പോലും വിജയിക്കുകയില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത്. ഇക്കാരണത്താലാണ് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റൈല്‍ പുസ്തകങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാതിരുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയുടേയും ധനദുര്‍വ്വിനിയോഗത്തിന്റേയും കഥയാണത്. അസംബന്ധമായ അത്തരം പരിഷ്കരണത്തെ ബെഞ്ചമിന്‍ ബെയിലിയുടെയും ഭാഷാപോഷിണിസഭയുടെയും സേവനത്തിന് തുല്യമായി പറയുന്നത് ധിക്കാരവും ചരിത്രത്തോടുള്ള അനാദരവുമാണ്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ പദവി ഇത്തരം പ്രവര്‍ത്തനത്തിനുള്ള അധികാരമായി ഒരാള്‍ കണക്കാക്കുന്നുവെന്നത് ഗൗരവമായി കാണേണ്ട പ്രശ്‌നം തന്നെയാണ്.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ മാത്രമല്ല സര്‍ക്കാരിന്റെ ഭാഷാവിദഗ്ദ്ധനും ഇതേ വഴിയില്‍ത്തന്നെയാണ് സഞ്ചരിക്കുന്നത്. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഐ.ഡി.എന്‍ ലോക്കലൈസേഷനെക്കുറിച്ചുള്ള യോഗത്തില്‍, 1968ല്‍ പരിഷ്കരിച്ച ലിപിയാണ് മലയാളത്തിന്റെ ഔദ്യോഗികലിപിയെന്നും സര്‍ക്കാര്‍ ഉത്തരവ് പിന്തുടരുകയാണ് വേണ്ടതെന്നും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകരോട് അദ്ദേഹം ശഠിക്കുകയുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നത് കുറ്റകരമാണല്ലോ. പക്ഷെ ഭാഷാവിദഗ്ദ്ധന്‍ വാശിപിടിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആ പരിഷ്കരിച്ച ലിപി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടോ ഭാഷാവിദഗ്ദ്ധനോ ഉപയോഗിക്കുന്നില്ല എന്ന വാസ്തവം ഈ ആവേശത്തിനിടയില്‍ അവരെല്ലാം മറന്നുപോകുന്നു.

1968ല്‍ ടൈപ്പ്‌റെറ്റിംഗ് മെഷീനിനുവേണ്ടി വെട്ടിച്ചുരുക്കിയ അക്ഷരങ്ങളെക്കുറിച്ച് പറയാന്‍ പുതിയ ലിപി എന്ന വാക്കാണ് ഉപയോഗിച്ചത്. അതോടെ പുതിയതും പഴയതുമായ ലിപികളുള്ള ഭാഷയായി മലയാളം മാറി. പുതിയ ലിപി പ്രിന്റിംഗിനും പഠിപ്പിക്കാനും ഉപയോഗിക്കരുത് എന്ന ലിപി പരിഷ്കരണസമിതിയുടെ നിര്‍ദ്ദേശം മറികടന്ന് പാഠപുസ്തകങ്ങളുടെ അച്ചടിക്കും പത്രമാസികാദികളുടെയും പുസ്തകങ്ങളുടേയും അച്ചടിക്കും ഉപയോഗിച്ചു. അക്കാലത്ത് വ്യാപകമായ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമായ ഈ ലിപി പുതിയലിപി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിലൂടെ മൂല്യപരമായ ചില സങ്കല്പങ്ങള്‍ അറിയാതെ കടത്തിവിടുന്നുണ്ട്. പഴയതിനെ അപേക്ഷിച്ച് പുതിയത് മെച്ചപ്പെട്ടതും ശാസ്ത്രീയവും കാലോചിതവുമൊക്കെയാണെന്ന് നമ്മള്‍ കരുതുന്നു. ആധുനികതയോടും പരിഷ്കാരത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന ഏതൊരു ജനതയും പുതിയത് എന്ന വിലാസത്തില്‍ പുറത്തിറക്കുന്നവയെ സംശയംകൂടാതെ സ്വീകരിക്കും. അങ്ങനെയാണ് വിലക്ഷണമായ ടൈപ്പ് റൈറ്റര്‍ലിപി കേരളത്തില്‍ പ്രചരിപ്പിച്ചത്. അതാവട്ടെ നേരത്തെ പറഞ്ഞതുപോലെ, സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞതുപോലെയായിരുന്നില്ല. അക്കാലത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് നിലവിലുണ്ടായിരുന്നെങ്കിലും കടുത്ത അവ്യവസ്ഥിതത്വം നിലനിന്ന ആ കാലഘട്ടത്തില്‍ മാനകീകരണത്തിനൊന്നും അവിടെ നിന്നും ആരും ഉത്സാഹിച്ചിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ലിപി എന്ന് പരിഷ്കരിച്ച ലിപിയെ പരിഹസിച്ച് അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. പുതിയത് എന്ന വിലാസത്തില്‍ പ്രചാരത്തില്‍ വന്ന ലിപി, പതുക്കെ അക്കാലംവരെ അച്ചടിക്ക് ഉപയോഗിച്ചിരുന്ന പരമ്പരാഗതലിപിയെ തുടച്ചുമാറ്റി. ഡി.ടി.പി കേരളത്തില്‍ പ്രചരിക്കുന്നതോടെ അത് പൂര്‍ണ്ണമായി.

ആദ്യകാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന പ്രകാശക് തുടങ്ങിയ ടെസ്റ്റ് എഡിറ്ററുകള്‍ കേരളത്തിനു പുറത്തു നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. അവയില്‍ ഓരോന്നിലും ലഭിച്ചിരുന്ന ലിപിരൂപങ്ങളുടെ എണ്ണം വ്യത്യസ്തമായിരുന്നു. മാത്രമല്ല മലയാളികള്‍ അക്കാലംവരെ ഉപയോഗിച്ചിട്ടില്ലാത്ത രീതിയിലുള്ള കൂട്ടക്ഷരങ്ങളും അവയില്‍ പലതിലും ഉണ്ടായിരുന്നു. അക്കാലത്ത് മാനകീകരണക്കാര്‍ രംഗത്തു വന്നിരുന്നെങ്കില്‍ തെറ്റായ അക്ഷരരൂപങ്ങള്‍ പരിചയിക്കുന്നതില്‍നിന്നും കേരളീയര്‍ രക്ഷപ്പെടുമായിരുന്നു. അതുണ്ടായില്ല. പൂനെയിലെ സി ഡിറ്റിന്റെ ഗിസ്റ്റ് ഡിവിഷന്‍ ഭാരതീയഭാഷാ കമ്പ്യൂട്ടിംഗിനുള്ള സോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിക്കുന്ന സമയത്ത് മാനകീകരണക്കാര്‍ രംഗത്തുവന്നിരുന്നു. അതിന്റെ ദോഷം മലയാളത്തിന് ഉണ്ടാവുകയും ചെയ്തു. ഐ.എസ്.എം സീരീസില്‍ സി ഡാക് നിര്‍മ്മിച്ച ഭാരതീയഭാഷാ സോഫ്റ്റ്‌വേറുകളില്‍ മലയാളം ഒഴികെ എല്ലാ ഭാഷയിലും ഉകാരം വ്യഞ്ജനത്തോട് ചേര്‍ന്നിരിക്കുമ്പോള്‍ മലയാളത്തില്‍ മാത്രമാണ് വടിയുടെ അറ്റത്ത് പിടിപ്പിച്ച വട്ടമായി മാറി നില്ക്കുന്നുള്ളൂ. രേഫം ഋ എന്നിവ ചേര്‍ന്ന രൂപങ്ങളുടെ കാര്യത്തിലും മലയാളത്തില്‍ മാത്രമേ പരമ്പരാഗതരീതിയില്‍ നിന്ന് മാറ്റമുള്ളൂ. മലയാളത്തിന്റെ ലിപി 1968 മുതല്‍ വേറെയാണെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്കി നമ്മുടെ സര്‍ക്കാര്‍വിലാസം ഭാഷാവിദഗ്ദ്ധര്‍ ഉണ്ടാക്കിയ ഈ നേട്ടത്തിന് നാം ആരെയാണ് അനുമോദിക്കേണ്ടത്. അക്കാലത്ത് സി ഡാക്കിന് നല്കിയ നിര്‍ദ്ദേശം എന്തെന്ന് പരസ്യമാക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാവണം. സി ഡാക്കിന് മാത്രമല്ല യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിനും ഇത്തരം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍വിലാസം ഭാഷാവിദഗ്ദ്ധര്‍ നല്കിയിരുന്നു. ഒറ്റ നോട്ടത്തില്‍ത്തന്നെ ആ നിര്‍ദ്ദേശങ്ങള്‍ വിവരക്കേടാണെന്ന് മനസ്സിലാക്കിയ യൂനിക്കോഡ് കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ നിര്‍ദ്ദേശം ചവറ്റുകൊട്ടയില്‍ തള്ളി. മലയാളത്തില്‍ അനാവശ്യമായ ചില അക്ഷരങ്ങളുണ്ടെന്നും അവ എന്‍കോഡിംഗില്‍ നിന്നും ഒഴിവാക്കണമെന്നതുമായിരുന്നു യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിന് നല്കിയ നിര്‍ദ്ദേശം. അനാവശ്യമായ അക്ഷരങ്ങളായി മാനകീകരണസംഘം കണ്ടെത്തിയവ ഏതെന്ന് ഡോ. തമ്പാന്‍ ജനങ്ങളോട് പറയേണ്ടതാണ്. മാനകീകരണസംഘത്തിലെ അംഗങ്ങളില്‍ ചിലരുടെ പേരുകള്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നുണ്ടല്ലോ. അവരെല്ലാമാണ് അനാവശ്യ അക്ഷരങ്ങള്‍ കണ്ടെത്തിയവര്‍ എന്നത് കേരളീയര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. അവരില്‍ നിന്നും ഇത്തരം കണ്ടുപിടുത്തങ്ങള്‍ ഇനിയും വരാനിടയുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഇതിനെല്ലാം നേതൃത്വം നല്കിയ സ്ഥാപനമാണ്. അതിന്റെ തലപ്പത്ത് ഡോ. തമ്പാനുമായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അദ്ദേഹം അടുത്തൂണ്‍പറ്റിയതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികളാരും തനിമ തുടരാന്‍ കൂട്ടാക്കിയില്ല എന്നതില്‍ നിന്നുതന്നെ അതിന്റെ കേമത്തം മനസ്സിലാക്കാവുന്നതാണ്. കേരളത്തനിമയ്ക്ക് ഉത്തരവാദിയായ സ്ഥാപനം തന്നെ ചവറ്റുകൊട്ടയില്‍ തള്ളിയതാണ് തന്റെ സ്വപ്‌നപദ്ധതിയെന്ന് ഇപ്പോഴും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവുന്നില്ല. അത്രയ്ക്ക് ആവേശത്തിലാണ് അദ്ദേഹം.

പുതിയലിപി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ടൈപ്പ്‌റൈറ്റര്‍ലിപികൊണ്ട് മലയാളത്തിനുണ്ടായ നേട്ടമെന്ത്? ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ലാഭം ഉണ്ടായി. സര്‍ക്കാരാപ്പീസുകളില്‍ വികലമായ മലയാളത്തില്‍ ഉത്തരവുകള്‍ ടൈപ്പുചെയ്തു. പിന്നീട് ഈ ലിപി പാഠപുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രൈമറി ക്ലാസ്സുകളിലെ ഭാഷാപഠനത്തിന്റെ ഭാഗമായി നടത്താറുണ്ടായിരുന്ന കേട്ടെഴുത്ത് നിറുത്തലായി. കാരണം, ഒരു വാക്ക് കുട്ടികള്‍ പല രീതികളില്‍ എഴുതും. ശരിയേത് തെറ്റേത് എന്ന് നിശ്ചയിക്കാനാവാതെ അദ്ധ്യാപകര്‍ കേട്ടെഴുത്തുപരിപാടി ഉപേക്ഷിച്ചു. ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതാന്‍ നിഷ്കര്‍ഷിക്കുന്നവര്‍ മലയാളം എങ്ങനെയെങ്കിലും എഴുതിയാല്‍ മതിയെന്ന് വെച്ചു. സമസ്തപദങ്ങള്‍ മുഴുവനും പിരിച്ചെഴുതുന്ന രീതി നിലവില്‍വന്നു. സംവൃതോകാരം ഇല്ലാതായി. ഇരട്ടിപ്പുപോലും അവ്യവസ്ഥിതമായി. അക്കാലത്ത് മാനകീകരണക്കാര്‍ ആരും ഇതൊന്നും ശ്രദ്ധിച്ചതായി കണ്ടില്ല. ഇങ്ങനെ തികഞ്ഞ അവ്യവസ്ഥിതത്വം നിലവില്‍ വന്നപ്പോള്‍ അതിന്റെ തീവ്രത ഒന്നുകൂടി വര്‍ദ്ധിപ്പിക്കാനാണ് ഡോ. തമ്പാന്‍ മാനകീകരണപരിപാടിയുമായി രംഗത്തിറങ്ങിയത്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ സമ്മതിക്കുന്നതുപോലെ മാനകീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പലതും ശുദ്ധ അസംബന്ധമായിരുന്നു. അതിനാല്‍ അവര്‍തന്നെ അവ പിന്‍വലിച്ചു. ഉണ്ടാക്കിയ സ്റ്റൈല്‍ പുസ്തകത്തിലെ സ്റ്റൈലിന്റെ കേമത്തം കാരണം ദേശാഭിമാനിക്ക് അവരുടെ പഴയ സ്റ്റൈലിലേക്ക് തിരിച്ചുപോവേണ്ടതായും വന്നു. പി. ഗോവിന്ദപിള്ളയായിരുന്നു ദേശാഭിമാനിയില്‍ പുത്തന്‍ സ്റ്റൈല്‍ പ്രചരിപ്പിക്കാനായി ഇറങ്ങിയത്. അദ്ദേഹം മാനകീകരണസംഘത്തിലെ ഒരാളായിരുന്നല്ലോ. ചുരുക്കത്തില്‍, കാര്യവിവരമുള്ള ആരും ഒരു പരിഗണനയും നല്കാതിരുന്ന ചില പരിപാടികളെയാണ് ഡോ. തമ്പാന്‍ തന്റെ ലേഖനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മഹത്തായ സേവനമായി കൊട്ടിഘോഷിക്കുന്നത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മലയാളികള്‍ക്കിടയില്‍ ഏറ്റവും പരിഹസിക്കപ്പെടുന്ന സ്ഥാപനമാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇന്‍സ്റ്റിറ്റിയൂട്ട് മലയാളം എന്നൊക്കെ സാങ്കേതികപദങ്ങളുടെ മലയാളീകരിച്ച രൂപങ്ങള്‍ക്ക് പേരുണ്ട്. എന്നിട്ടും, കഥയൊന്നും അറിയാത്തവരെ ഇത്തരം അവകാശവാദങ്ങള്‍കൊണ്ട് തെറ്റിദ്ധരിപ്പിക്കാനാകും എന്ന് അദ്ദേഹം മോഹിക്കുന്നു. ഇതെല്ലാം പൊതുഖജനാവിലെ പണം ഉപയോഗിച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഓര്‍ക്കണം.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളഭാഷയ്ക്ക് അതിന്റെ ലിപിരൂപങ്ങളുടെ ആധിക്യം കാരണം അതിജീവിക്കാനാവില്ല എന്ന ഒരു സിദ്ധാന്തം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ മാനകീകരണക്കാര്‍ പ്രചരിപ്പിച്ചിരുന്നു. റെന്‍ഡറിംഗ് എന്‍ജിന്‍ എന്ന പേരില്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ഘടകമുണ്ടെന്ന പ്രാഥമികജ്ഞാനം പോലും കമ്പ്യൂട്ടറിന്റെ കാര്യത്തിലില്ലാത്തവരാണ് ഇങ്ങനെ പറയുന്നത് എന്ന് കാര്യവിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാകും. ഡോ. തമ്പാന്റെ ലേഖനത്തില്‍ പേരെടുത്തു പറഞ്ഞ എഴുത്തുകാരില്‍ ആരും തന്നെ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരല്ല. അതിനാല്‍ അവര്‍ക്കിതിലെ ശരിയും തെറ്റും മനസ്സിലാക്കാനാവില്ല. കേരളത്തനിമക്കാരുടെ ഈ അബദ്ധസിദ്ധാന്തം രചന എന്ന ഒരു ടെക്‌സ്റ്റ് എഡിറ്റിംഗ് ടൂള്‍ ഉണ്ടാക്കി സമര്‍ത്ഥിച്ചയാളാണ് കേരള വനഗവേഷണകേന്ദ്രത്തിലെ കെ. എച്ച്. ഹുസ്സൈന്‍.( ഇതിനെയാണ് ഹുസ്സൈന്റെ മുതല്‍മുടക്കില്‍ ഉണ്ടാക്കി വിറ്റ പായേ്ക്കജായി ഡോ. തമ്പാന്‍ വിശേഷിപ്പിക്കുന്നത്.) തിരുവനന്തപുരത്ത് വി. ജെ. ടി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊതുജനങ്ങള്‍ക്കുമുന്നില്‍ മലയാളത്തിന്റെ തനതുലിപി കമ്പ്യൂട്ടറില്‍ അനായാസം സാദ്ധ്യമാക്കാമെന്ന് ഹുസ്സൈനും ചിത്രജകുമാറും കൂട്ടുകാരും കാണിച്ചുകൊടുത്തു. സ്വന്തം സിദ്ധാന്തം അസംബന്ധമാണെന്നു ബോദ്ധ്യപ്പെട്ടാല്‍ തിരുത്തുകയാണ് ബുദ്ധിപരമായ സത്യസന്ധതയുള്ളവര്‍ ചെയ്യുക. അതാണ് അക്കാദമികരംഗത്തെ രീതി. എന്നാല്‍ കേരളത്തനിമക്കാര്‍ അതു ചെയ്തില്ലെന്നുമാത്രമല്ല കൂടുതല്‍ അബദ്ധസിദ്ധാന്തങ്ങള്‍ തങ്ങള്‍ക്കുള്ള ഔദ്യോഗികപദവി ഉപയോഗിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്തത്. അക്കൂട്ടത്തിലൊന്നാണ് യൂനിക്കോഡ് കോഡ് പേജില്‍ ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരമായി എന്‍കോഡ് ചെയ്യണം എന്നത്. യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിന് മലയാളത്തിലെ അനാവശ്യ അക്ഷരങ്ങളെ ഒഴിവാക്കിത്തരണമെന്ന് കത്തെഴുതിയവര്‍ പിന്നെ ചെയ്തത് ചില്ലക്ഷരങ്ങള്‍ എന്‍കോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരങ്ങളല്ല എന്നതിനാല്‍ മലയാളത്തിന്റെ കോഡ് പേജില്‍ ഇല്ല. യൂനിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് 5 വരെ ഒരു പ്രയാസവുമില്ലാതെ പ്രസ്തുത കോഡ് പേജിന്റെ അടിസ്ഥാനത്തില്‍ മലയാളം ഉപയോഗിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പിന്നെന്തിനാണ് ചില്ലക്ഷരങ്ങള്‍ എന്‍കോഡ് ചെയ്യാനായി വാദിക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഇവിടെയാണ് കേരളത്തനിമാസംഘത്തിന്റെ ബുദ്ധിപരമായ പാപ്പരത്തത്തിന്റെ ഒരു കഥ വെളിവാകുന്നത്. യൂനിക്കോഡിനെപ്പറ്റി പഠിച്ചുകൊണ്ടിരുന്നകാലത്ത് കെ. എച്ച്. ഹുസ്സൈന്‍ എഴുതിയ ഒരു ഡോക്യുമെന്റില്‍ ചില്ലക്ഷരങ്ങള്‍ നിര്‍മ്മിക്കാന്‍ ആസ്കിയില്‍ ഉയോഗിച്ചിരുന്ന നുക്തയ്ക്ക് തുല്യമായ സംവിധാനം യൂനിക്കോഡ് കോഡ് പേജില്‍ കാണാനില്ല എന്നതിനാല്‍ ഇത് മലയാളത്തിന് പ്രശ്‌നമാവുമെന്നെല്ലാം എഴുതിയിരുന്നു. യൂനിക്കോഡില്‍ ഒരു ചുവട് മുമ്പേ ഓടിയെത്താനായി ഹുസ്സെന്‍ എഴുതിയ ഈ ഭാഗം വെച്ചാണ് തനിമക്കാര്‍ ചില്ലക്ഷരങ്ങള്‍ ആറ്റോമിക്കായി എന്‍കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം, തമ്പാന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കെ. ജി. സുലോചന ഇന്‍ഡി ഡിസ്കഷന്‍ ഗ്രൂപ്പില്‍ ഹുസ്സൈന്റെ ഡോക്യുമെന്റ് ഉദ്ധരിച്ച് പറഞ്ഞതാണ്. തിരുവനന്തപുരം സി-ഡാക്കിലെ ഉദ്യോഗസ്ഥയാണവര്‍. ഒരു പക്ഷേ, തനിമാസംഘത്തിലെ കമ്പ്യൂട്ടര്‍ജ്ഞാനമുള്ള ഏകവ്യക്തി അവരായിരിക്കും. തനിമാസംഘത്തിന്റെ ഈ വാദം മലയാളത്തിന് ദോഷം ചെയ്യും എന്ന് ഇക്കാലമാവുമ്പോഴേക്കും ഹുസ്സൈനും രചന അക്ഷരവേദിയും മനസ്സിലാക്കിയിരുന്നു. കേരള സര്‍വ്വകലാശാലയുടെ ലക്‌സിക്കന്‍ വിഭാഗത്തിലെ ആര്‍. ചിത്രജകുമാറും ഗംഗാധരനും ചേര്‍ന്ന് തയ്യാറാക്കിയ രേഖ യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിക്കുകയും പ്രസ്തുതരേഖയിലെ വാദങ്ങള്‍ ശരിയാണെന്ന് ബോദ്ധ്യപ്പെട്ട കണ്‍സോര്‍ഷ്യം ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരമായി എന്‍കോഡ് ചെയ്യാനുള്ള തീരുമാനം മാറ്റിവെക്കുകയും ചെയ്തു. തനിമാവാദികള്‍ ഗൂഢാലോചനയിലൂടെയാണ് മലയാളത്തിന് ദോഷകരമായ ചില്ലക്ഷരങ്ങളുടെ ആറ്റോമി എന്‍കോഡിംഗ് യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തെക്കൊണ്ട് അംഗീകരിപ്പിച്ചത്. രേഖകളുടെ സഹായത്തോടെ തെളിയിക്കാവുന്ന കാര്യമാണിത്. വിസ്തരഭയത്താല്‍ ചുരുക്കുന്നു.

കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഷാസേവനത്തെക്കുറിച്ച് അവിടെ ജീവനക്കാരനായിരിക്കുകയും പില്‍ക്കാലത്ത് ഡയറക്ടറാവുകയും ചെയ്ത വ്യക്തിക്ക് വാചാലനാവാം. എന്നാല്‍ അതില്‍ സത്യമെത്രയുണ്ടെന്ന് കാര്യമറിയുന്നവര്‍ മനസ്സിലാക്കും. നിഷ്കളങ്കര്‍ തെറ്റിദ്ധരിക്കും. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്ത ഭാഷാദ്രോഹത്തിന്റെ ഫലം ലോകത്തിലെവിടെയായാലും അനുഭവിക്കും. അതാണ് യൂനിക്കോഡ് കോഡ് പേജില്‍ ചില്ലക്ഷരങ്ങള്‍ കയറ്റുകവഴി അവര്‍ ചെയ്തത്. വികലമായ സാങ്കേതികപദവിവര്‍ത്തനം ജനങ്ങള്‍ തള്ളിക്കളയും. പുതിയ ലിപി ജനങ്ങള്‍ പണ്ടേ തള്ളിക്കളഞ്ഞതാണ്. മലയാളത്തിന്റെ യുനിക്കോഡ് കോഡ് പേജ് വന്നതോടെ യൂനിക്കോഡ് എന്‍കോഡിംഗിനെ അടിസ്ഥാനമാക്കി മലയാളംഫോണ്ടുകള്‍ ഉണ്ടായി. അവയെല്ലാം സ്വാഭാവികമായും മലയാളത്തിന്റെ പരമ്പരാഗതലിപിയാണ് ഉപയോഗിക്കുന്നത്. അജയ് ലാല്‍ നിര്‍മ്മിച്ച തൂലിക, കെവിന്‍ മേനോത്തിന്റെ അഞ്ജലി, ഹുസ്സൈന്റെ രചന, സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ മീര ... അതിനിടയില്‍ പുതിയ ലിപി സംരക്ഷിക്കുവാന്‍ തിരുവനന്തപുരം സി-ഡാക്ക് ചില ഫോണ്ടുകളുമായി രംഗത്തു വന്നിരുന്നു. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടാവുമോ? എന്റെ അറിവില്‍ ആരുമില്ല. മലയാളം ഒ. സി. ആര്‍, വെബ്ബ് ബ്രൗസര്‍, സെ്പല്‍ചെക്ക് എന്നെല്ലാം പറഞ്ഞ് ചില സാധനങ്ങള്‍ തനിമാവാദികളും തിരുവനന്തപുരം സി-ഡാക്കും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. അവയിലേതെങ്കിലും ഒരെണ്ണം പ്രവര്‍ത്തനക്ഷമമോ പ്രയോജനപ്രദമോ ആണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടിവരും. പൊതുഖജനാവിലെ പണം ധാരാളം ദുര്‍വ്യയം ചെയ്തു കഴിഞ്ഞല്ലൊ. അതിന്റെ ഗുണദോഷഫലങ്ങളറിയാല്‍ ഒരല്പം പണം ചെലവഴിക്കുന്നതില്‍ തെറ്റില്ല.

ഒരു കാര്യംകൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വൃത്തസഹായി എന്ന പേരില്‍ മലയാളകവിതകളുടെ വൃത്തം നിര്‍ണ്ണയിക്കുവാനുള്ള ഒരു ടൂള്‍ വിദേശത്തു ജീവിക്കുന്ന മലയാളികളായ സുഷെന്‍ വി. കുമാര്‍, സഞ്ജീവ് കോഴിശ്ശേരി എന്നിവര്‍ നിര്‍മ്മിച്ചിരുന്നു. കവിതയുടെ വരികള്‍ ടൈപ്പ് ചെയ്ത് വൃത്തം കണ്ടെത്തുക എന്ന ബട്ടണ്‍ ഞെക്കിയാല്‍ വൃത്തമേതെന്നറിയാം. ആ ടൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശത്തില്‍ സംവൃതോകാരത്തോടെ വേണം കവിത നലേ്കണ്ടത് എന്ന് എടുത്തുപറയുന്നുണ്ട്. അതായത് തനതുലിപി തന്നെ വേണം. ചന്ദ്രക്കലയിട്ട് പിരിച്ചെഴുതിയതും സംവൃതോകാരത്തിനുപകരം ചന്ദ്രക്കലമാത്രം ഇടുന്നതുമായ ഇന്‍സ്റ്റിറ്റിയൂട്ട് മലയാളം അവിടെ ഉപയോഗിച്ചാല്‍ വൃത്തം കാണാനാവില്ല. ഭാഷയുടെ ആന്തരികമായ യുക്തിയുമായി ഒരു പൊരുത്തവുമില്ലാത്ത ടൈപ്പ് റൈറ്റര്‍ ലിപിയുടെ പേരില്‍ മേനി നടിക്കുകയും ഡിജിറ്റല്‍ കാലഘട്ടത്തിന് അനുസൃതമായി മാനകീകരിക്കുകയാണ് എന്ന് പറഞ്ഞ് ഭാഷയെ വീണ്ടും വികലമാക്കാനിറങ്ങുകയും ചെയ്യുന്നവര്‍ എന്തുകൊണ്ടാണ് വൃത്തസഹായി എന്ന ഡിജിറ്റല്‍ ടൂള്‍ തങ്ങളുടെ കോമാളിപ്പരിഷ്കാരം സ്വീകരിക്കാത്തതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിശക്തിയില്ലാത്തവരാണ് എന്നത് ഒരു ദുരന്തം തന്നെയാണ്. ഉന്നതപദവികള്‍ പാര്‍ട്ടിതാല്പര്യം മാത്രം നോക്കി നല്കിയാല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സര്‍വ്വകലാശാലകളിലും തനിമാവാദികളെപ്പോലുള്ളവര്‍ നിറയും. അതിന്റെ ദുരന്തം സമൂഹം അപ്പാടെ അനുഭവിക്കും. ഇന്ന് അച്ചടിയിലും വെബ്ബിലും വൃത്തികേടുകൂടാതെ മലയാളം ഉപയോഗിക്കുന്നതിന് ഇടവരുത്തിയത് ഉപയോക്താക്കളും ഏതാനും വാണിജ്യസ്ഥാപനങ്ങളും ചില സന്നദ്ധസംരഭകരുമാണ്. അത് നശിപ്പിക്കാനേ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ശ്രമിച്ചിട്ടുള്ളൂ. കഴിഞ്ഞകാലത്തെ കാര്യം വിടുക. ഇനി അത് അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ എന്നാണ് തീരുമാനിക്കാനുള്ളത്.









28 September, 2011

മലയാളലിപി വീണ്ടും അപകടത്തിലേക്ക് : കെ.എച്ച്. ഹുസൈന്‍

സമകാലിക മലയാളം വാരിക vol 15, issue 18, September 30, 2011
തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി. മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു് മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍ വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു് എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍. ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു് തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

മലയാള ലിപിയും പരിഷ്കരണങ്ങളും


1824 ലാണു് മലയാള അക്ഷരങ്ങളുടെ ലോഹ അച്ചുകള്‍ക്കു് ബെഞ്ചമിന്‍ ബെയ്‌ലി രൂപം കൊടുക്കുന്നതു്. ബ്രഹ്മി അക്ഷരങ്ങളില്‍നിന്നു് രൂപംകൊണ്ട ഭാരതീയഭാഷകളുടെ അക്ഷരങ്ങളുടെ പാറ്റേണിനെ തകിടം മറിക്കാതെയാണു് കൂട്ടക്ഷരങ്ങളടക്കം അറുന്നൂറോളം അക്ഷരങ്ങളുടെ അച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയതു്. 1830 കളോടെ മലയാളത്തില്‍ അച്ചടിക്കുന്ന ഗ്രന്ഥങ്ങളുടെ എണ്ണം പെരുകാന്‍ തുടങ്ങി. മലയാളി സ്വന്തം അക്ഷരങ്ങളെ കാണാനും വായിക്കാനും എഴുതാനും ഇടയാകുന്നതു് അങ്ങനെയാണു്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട മലയാള ലിപിസമുച്ചയം ഇരുപതാംനൂറ്റാണ്ടിലേക്കെത്തുമ്
പോഴേക്കും കൂട്ടക്ഷരങ്ങള്‍ക്കും സ്വരചിഹ്നങ്ങള്‍ക്കും നിയതമായ വ്യവസ്ഥകളുണ്ടാക്കികൊണ്ട് സംതൃപ്തമായ സ്വയംപര്യാപ്തത കൈവരിച്ചു.

ഒന്നേകാല്‍ നൂറ്റാണ്ടോളം ചില്ലറ പരിഷ്കരണങ്ങളോടെ അച്ചടിയിലും എഴുത്തിലും സുവ്യവസ്ഥിതിയായി നിലനിന്നിരുന്ന മലയാള അക്ഷരങ്ങള്‍ വലിയൊരു അട്ടിമറിക്കു് വിധേയമാകുന്നതു് 1970 കളോടെയാണു്. ഭരണഭാഷ മലയാളമാക്കുക എന്ന മുറവിളി തുടങ്ങുകയും സര്‍ക്കാര്‍ ആപ്പീസുകളില്‍ ടൈപ്‌റൈറ്ററുകളുടെ എണ്ണം പെരുകുകയും ചെയ്തു. ഇംഗ്ലീഷ് കീബോര്‍ഡുകളുപയോഗിച്ചു് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ നമ്മുടെ അക്ഷരങ്ങളുടെ വൈപുല്യം തടസ്സമായി. അക്കാലത്തു ഓഫ് സെറ്റ് പ്രസ്സുകളില്‍ ലിനോ ടൈപ്പുകളും പ്രചാരത്തിലായി. അവ അടിച്ചുണ്ടാക്കാനും ഇംഗ്ലീഷ് കീബോര്‍ഡുകളെ ആശ്രയിക്കേണ്ടിവന്നു. അക്ഷരങ്ങളെ കുറക്കാതെ മലയാളത്തിനായി ടൈപ്‌റൈറ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നായപ്പേഴാണു് ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ ലിപിപരിഷ്കരണ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കുന്നതു്. ഉ, ഊ, ഋ എന്നിവയുടെ സ്വരചിഹ്നങ്ങളെയും റകാര (രേഫ) ത്തേയും വ്യജ്ഞനങ്ങളില്‍നിന്നു് വേര്‍പ്പെടുത്തി പ്രത്യേക അടയാളങ്ങള്‍ നല്കപ്പെട്ടു. കൂട്ടക്ഷരങ്ങള്‍ മുഴുവന്‍ ചന്ദ്രക്കലയിട്ടു വേര്‍തിരിച്ചു. ഇരട്ടിപ്പുകള്‍ പോലും രണ്ടാക്കി. 'വട്ടം വേണ്ട' എന്നതു് 'വട്‌ടം വേണ്‌ട' എന്നായി. മലയാളികള്‍ക്കു് തികച്ചും അന്യമായൊരു ഭാഷ ടൈപ്‌റൈറ്ററുകളിലൂടെ ആവിഷ്കൃതമായി.

എഴുപതുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ എല്ലാ ദേശീയഭാഷകളിലും ഇത്തരം ലിപിപരിഷ്കരണശ്രമങ്ങള്‍ രൂപപ്പെടുകയുണ്ടായി. മലയാളമൊഴികെ മറ്റെല്ലാം ചവറ്റുകൊട്ടയില്‍ സ്ഥാനംകണ്ടു. ഗോദ്‌റെജും ഹാല്‍ഡയും റെമിഗ്ട്ടണും ടൈപ്‌റൈറ്റര്‍ വിറ്റ് കേരളത്തില്‍ കച്ചവടം പൊടിപൊടിച്ചു. നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം ഭരണഭാഷ എവിടെ എത്തിനില്‍ക്കുന്നു? കഴിഞ്ഞ ദിവസങ്ങളിലാണ് കോടതിഭാഷ മലയാളമാക്കണമെന്നു പറഞ്ഞ് വന്ദ്യവയോധികനായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഐക്യമലയാള സമിതിക്കുവേണ്ടി പ്രസ്താവനയിറക്കിയത്. മുപ്പതിലേറെ വര്‍ഷങ്ങളായി എഴുമറ്റൂര്‍ രാജരാജവര്‍മ്മയെപ്പോലെയുള്ളവര്‍ ഔദ്യോഗിക പദവിയിലിരുന്നു് ഇതു കൈവരിക്കാന്‍ അഹോരാത്രം പണിയാന്‍ തുടങ്ങിയിട്ടു്.

ഭരണഭാഷ മലയാളത്തിന്റെ നാലയല്‍പക്കത്തെത്തിയില്ല എന്നതു പോകട്ടെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മലയാളിയുടെ സ്വന്തം അക്ഷരങ്ങള്‍ ഇക്കാലയളവില്‍ വികലമാക്കപ്പെടുകയും അക്ഷരങ്ങളെ ഭയപ്പെടുന്ന ഒരു തലമുറ രൂപപ്പെടുകയും ചെയ്തു. 1968 ല്‍ ലിപിപരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ശൂരനാട്ടുകുഞ്ഞന്‍പിള്ള സര്‍ക്കാരിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാന ഖണ്ഡികയില്‍ വളരെ വ്യക്തമായി എഴുതിയിരുന്നു, ഈ പരിഷ്കാരം ടൈപ്പ്‌റൈറ്ററിനു വേണ്ടി മാത്രമാണെന്നും ഒരിക്കലും ഇത് വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും. പിന്നെ എങ്ങനെയാണ് 1974 ല്‍ ഒന്നാം പാഠപുസ്തകം പരിഷ്കരിച്ച ലിപിയില്‍ അച്ചടിച്ചിറങ്ങിയത്?

കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനാശാസ്യമായ ഇടപെടലുകള്‍ ഇവിടെനിന്നും തുടങ്ങുന്നു. സയന്‍സിലും സോഷ്യല്‍ സയന്‍സിലും മറ്റുമുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനും ശാസ്ത്രസാങ്കേതിക പദാവലികളുണ്ടാക്കാനുമാണ് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു് സര്‍ക്കാര്‍ രൂപംകൊടുത്തത്. മലയാളലിപിയില്‍ തീര്‍പ്പുകല്പിക്കാനുള്ള ഒരു അധികാരവും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനില്ല. മലയാളത്തിലെ 900 അക്ഷരങ്ങളെ തൊണ്ണൂറ് അക്ഷരങ്ങളാക്കി ചുരുക്കി എന്ന് അഭിമാനപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നിടംവരെ കാര്യങ്ങളെത്തി. (ഡോ. തമ്പാനും ചിത്രജകുമാറും തമ്മിലുള്ള 1999 ലെ ഏഷ്യാനെറ്റിലെ സംവാദം). ഞങ്ങളുടെ മാതൃഭാഷയില്‍ ഒമ്പതിനായിരം അക്ഷരങ്ങളുണ്ടെന്ന് അഭിമാനത്തോടെ വിളിച്ചോതുന്ന ചൈനീസ് ജനത ഇതേ ഭൂഖണ്ഡത്തില്‍ തന്നെ ജീവിക്കുന്നു എന്നോര്‍ക്കുക.

എഴുപതുകളിലെ ടൈപ്പ്‌റൈറ്റര്‍ ലിപി എണ്‍പതുകളുടെ മദ്ധ്യത്തോടെ അച്ചടിയില്‍ വീണ്ടും പരിഷ്കരിക്കപ്പെട്ടു. ഇതു പക്ഷേ നിശബ്ദമായ ഒരു പ്രക്രിയയായിരുന്നു. കേരളീയരുടെ മേശപ്പുറത്ത് കംപ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. 1985 ഓടെ കേരളത്തില്‍ ഡി.ടി.പി. സെന്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പഴയ അച്ചുകൂടങ്ങള്‍ പോകുകയും മിനി ഓഫ് സെറ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തു. മലയാളം അച്ചടി പൂര്‍ണ്ണമായും ഡി.ടി.പി യെ ആശ്രയിക്കാന്‍ തുടങ്ങി. ബോംബെയില്‍ നിന്ന് അബാക്കസ്, ഹൈദരാബാദില്‍ നിന്ന് വിഷന്‍, ബാംഗ്ലൂരില്‍നിന്ന് പ്രകാശക്, പൂനയില്‍നിന്ന് സിഡാക്കി ന്റെ ISMGist എന്നിങ്ങനെ മലയാളം ഡി.ടി.പി.ക്കായുള്ള പാക്കേജുകളുടെ വരവായി. ആസ്കി / ഇസ്കി (ASCII / ISCII) എന്‍കോഡിംഗിനെ ആസ്പദമാക്കിയുള്ള ഇത്തരം പാക്കേജുകളിലെ ഫോണ്ടുകളിലെ 256 കള്ളികളില്‍ പരിഷ്കരണത്തില്‍ മണ്മറഞ്ഞുപോയ പല കൂട്ടക്ഷരങ്ങളും തിരിച്ചുവന്നു. 'ണ്ട', 'ട്ട' എന്നിവയൊക്കെ രക്ഷപ്പെട്ടു. എന്നാല്‍ ഓരോ പാക്കേജും അവരവര്‍ക്ക് തോന്നിയപോലെയാണ് കൂട്ടക്ഷരങ്ങളെ ഫോണ്ടുകളില്‍ തിരുകിയതു്. ചിലതില്‍ 'ന്ദ' ഉണ്ടായിരുന്നില്ല, പക്ഷെ 'ന്ത' ഉണ്ടായിരുന്നു. ചിലതില്‍ നേരെ തിരിച്ചും. 'ക്ത' പോലെയുള്ള ചില കൂട്ടക്ഷരങ്ങള്‍ വിചിത്രമായ മറ്റൊരു വിധിയ്ക്ക് വിധേയമായി. ആപ്പിള്‍ മാക്കിന്റോഷ് ഉപയോഗിക്കുന്ന ഡി.സി. ബുക്‌സിന്റെ പുസ്തകങ്ങളില്‍ 'ക്ത' കൂട്ടക്ഷരമായി ഉണ്ടായിരുന്നു. പക്ഷെ 'ക'യുടെ അടിയിലായി 'ത' യുടെ സ്ഥാനം. മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ മറ്റൊരു വകഭേദം പ്രത്യക്ഷപ്പെട്ടു. ഉ, ഊ എന്നീ സ്വരചിഹ്നങ്ങള്‍ ലിപിപരിഷ്കരണം നിര്‍ദ്ദേശിച്ചതുപോലെ വേര്‍പെട്ടുനിന്നു. പക്ഷെ ഋകാരവും രേഫവും പഴയ ലിപിയിലേതുപോലെ വ്യഞ്ജനങ്ങളോടു് ഒന്നിച്ചുനിന്നു.

ഭാഷാകമ്പ്യൂട്ടിംഗില്‍ വ്യാപകമായ ഈ രണ്ടാം അട്ടിമറി സംഭവിക്കുന്ന ഏകദേശം പതിനഞ്ചു വര്‍ഷത്തോളം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു. അവരും ഭരണഭാഷക്കാരും ആ പഴയ ടൈപ്പ്‌റൈറ്റര്‍ കാലത്തു തന്നെയായിരുന്നു അപ്പോഴും. മലയാളം കമ്പ്യൂട്ടിംഗില്‍ സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിക്കണമെന്ന വേവലാതിയോടെ 1997ല്‍ 'മലയാളിത്തനിമ' യുമായി ഡോ. തമ്പാന്‍ രംഗപ്രവേശം ചെയ്യുമ്പോഴും കമ്പ്യൂട്ടര്‍ എന്നത് ടൈപ്‌റൈറ്ററിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് എന്ന അബോധത്തിലായിരുന്നു കാര്യങ്ങള്‍ കണ്ടതും അവതരിപ്പിച്ചതും. കമ്പ്യൂട്ടറിലും ടൈപ്‌റൈറ്ററിലും കീബോര്‍ഡുകള്‍ ഏതാണ്ടൊരുപോലെയാണല്ലോ!

'മലയാളിത്തനിമ'ക്കാര്‍ ഇതിനായി ആരുമറിയാതെ കമ്മിറ്റികള്‍ കൂടുകയും കുറെ കൈപുസ്തകങ്ങളിറക്കുകയും ചെയ്തു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും ഭാഷാവിദഗ്ദ്ധരും അതിന്റെ സമിതിയിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. എം.ടി യും ഒ.വി. വിജയനും ഒ.എന്‍. വിയും സുഗതകുമാരിയും ഗുപ്തന്‍നായരും സുകുമാര്‍ അഴിക്കോടും എം.എന്‍. വിജയനും അടക്കമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാരും തന്നെ മലയാളത്തനിമയിലില്ലെന്ന് വൈകാതെ വെളിവാക്കപ്പെട്ടു.

മലയാളത്തനിമയുടെ പ്രധാന കണ്ടെത്തല്‍ ലേഖനത്തിന്റെ ആരംഭത്തില്‍ പറഞ്ഞവയായിരുന്നു. ഋകാരവും രേഫവും വേണ്ട. അവ 'റ' യും 'ര' യും ഉപയോഗിച്ച് വൃത്തിയായി എഴുതാം. മലയാളം ഡി.ടി.പി യില്‍ പ്രചരിക്കുന്ന കൂട്ടക്ഷരങ്ങള്‍ക്ക് ഒരു വ്യവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനാല്‍ 'ന്ത' വേണം, 'ന്ദ' വേണ്ട!

ശ്രീകൃഷ്ണന്‍ --> ശ്‌റീക്‌റ്ഷ്‌ണന്‍

കൃത്രിമം --> ക്‌റ്ത്‌റിമം

ഉയര്‍ന്നു -> ഉയര്‍നു

നന്ദി --> നന്‌ദി

..... എന്നിങ്ങനെ. ചിഹ്നങ്ങളേയും ചിഹ്നനങ്ങളേയും കുറിച്ചും പദസംയോജനങ്ങളെക്കുറിച്ചും ചില നിയമങ്ങള്‍ കൂട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. വിസര്‍ഗ്ഗവും പ്രശ്ലേഷവും വേണ്ടേവേണ്ട. 'ദു:ഖം' എന്നത് 'ദുഖം' എന്നെഴുതിയാല്‍ പോരേ? അഥവാ 'ഖ' യ്ക്ക് ശക്തിപോരെന്നു തോന്നുകയാണെങ്കില്‍ 'ദുഖ്ഖം' എന്നായിക്കോളൂ. അതിഖരം വീണ്ടും ഇരട്ടിപ്പിക്കാമെന്നിടത്തുവരെയെത്തിയ ഈ നിര്‍ദ്ദേശം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഞ്ചാമത്തേയോ ആറാമത്തേയോ കൈപ്പുസ്തകത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആ പതിപ്പുകളൊക്കെ അവര്‍ കത്തിച്ചുകളഞ്ഞു.

ഇതിനു കാരണം രചന അക്ഷരവേദിയായിരുന്നു. എങ്ങനേയും എഴുതാം, എങ്ങനേയും അച്ചടിക്കാം എന്ന ഒരു വ്യവസ്ഥയുമില്ലാതെ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷയുടെ പൂര്‍ണ്ണനാശത്തിലേയ്ക്കുള്ള വഴിയാണു് മലയാളത്തനിമ എന്ന് ചിത്രജകുമാര്‍ വാദിച്ചു. ലിപിമാറ്റം ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴിയാണു് എന്ന് എം.ടി. പ്രസ്താവിച്ചു. ലിപിപരിഷ്കരണത്തിലൂടെ നഷ്ടപ്പെട്ടുപോയ, പിന്നീട് ഡി.ടി.പി യിലൂടെ ഭാഗികമായി തിരിച്ചുവന്ന മലയാളത്തിന്റെ കൂട്ടക്ഷരങ്ങളുടെ സമഗ്ര ലിപിസഞ്ചയം കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കാനായി 'രചന' എന്ന സോഫ്ട്‌വെയര്‍ പ്രോഗ്രാം ചെയ്യപ്പെട്ടു. കേരളത്തിലെ ഭാഷാപ്രേമികള്‍ രചനയെ സഹര്‍ഷം സ്വാഗതംചെയ്തു. എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം സമകാലിക മലയാളത്തിന്റെ ഓരോ ലക്കത്തിലും തനതുലിപിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മലയാളം ഡി.ടി.പി. യില്‍ അസാദ്ധ്യമെന്ന് കരുതിയ അദ്ധ്യാത്മരാമായണത്തിന്റേയും സത്യവേദപുസ്തക (ബൈബിള്‍) ത്തിന്റേയും പഴയലിപിയിലുള്ള ടൈപ്‌സെറ്റിംഗ് രചനയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു.

തമ്പാനും പ്രബോധചന്ദ്രന്‍നായരും രചനയെ എതിര്‍ത്ത് സര്‍ക്കാര്‍ ചെലവില്‍ അങ്ങിങ്ങ് കറങ്ങിയടിച്ചു നടന്നു. ക്രമേണ അതും അപ്രത്യക്ഷമായി.

യൂണികോഡ് കാലം

രചന അക്ഷരവേദി ഉയര്‍ത്തിപ്പിടിച്ച 'നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി' എന്ന മുദ്രാവാക്യമാണ് പിന്നീട് മലയാള ഭാഷാസാങ്കേതികതയെ അടിമുടി മാറ്റിമറിച്ച യൂണികോഡിന് ശരിയായ ദിശാബോധം നല്കിയത്. 2003 ല്‍ യൂണികോഡ് എന്‍കോഡിംഗിന്റെ വരവോടെ മലയാളലിപിയെക്കുറിച്ച് രചന അവതരിപ്പിച്ച എല്ലാ പരികല്പനകളും ശരിയാണെന്ന് തെളിഞ്ഞു. മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍, ലുപ്തപ്രചാരമായവയടക്കം, ആയിരത്തോളമേ വരൂ. ഒരു യൂണികോഡ് ഫോണ്ടില്‍ അറുപത്തയ്യായിരത്തിലധികം അക്ഷരസ്ഥാനങ്ങളുണ്ട്. വേഡ് പ്രോസസ്സിംഗും ടൈപ്‌സൈറ്റിംഗും മാത്രമല്ല വിവരവ്യവസ്ഥകളും (Information Systems) മലയാളത്തില്‍ അനായാസേന യൂണികോഡ് സാദ്ധ്യമാക്കി. ബ്ലോഗുകളുടേയും വിക്കിപീഡിയയുടേയും വളര്‍ച്ച ഇതര ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് അന്യാദൃശമായിരുന്നു മലയാളത്തില്‍. ചില്ലക്ഷരങ്ങളുടെ എന്‍കോഡിംഗ് പോലെയുള്ള അപകടങ്ങള്‍ മലയാളം യൂണികോഡില്‍ പിന്നീട് സംഭവിച്ചെങ്കിലും മലയാളത്തിലെ അടിസ്ഥാന അക്ഷരങ്ങള്‍ യൂണികോഡില്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യൂണികോഡ് ഫോണ്ടുകളിലൂടെ മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം അനായാസേന സാദ്ധ്യമാകുമെന്ന് രചന, മീര, അജ്ഞലി എന്നീ ഫോണ്ടുകള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മാതൃഭൂമി. മംഗളം എന്നീ ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ മീര യൂണികോഡ് ഫോണ്ടുപയോഗിച്ച് തനതു ലിപിയിലായിട്ട് വര്‍ഷങ്ങളായി.

രണ്ടാം വരവ്

അപ്പോഴാണ് മലയാളത്തനിമ സ്വന്തം ശവക്കുഴിയില്‍നിന്ന് പുറത്തുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണ കമ്പ്യൂട്ടറല്ല വിഷയം, മൊബൈലാണ് !

ഈ തത്രപ്പാടിനു് കാരണമായി പറഞ്ഞുകേള്‍ക്കുന്ന വിചാരങ്ങള്‍ ഇവയാണു്: വിവരവിനിമയ (Information Communication) ത്തിന്റെ യുഗത്തെ മലയാളി പൂര്‍ണ്ണമായി ആശ്ലേഷിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ആഗോളവിജ്ഞാനം മൊബൈലിലൂടെ മലയാളിയുടെ വിരല്‍ത്തുമ്പിലാകാന്‍ പോകുന്നു. ഇമെയില്‍ അടക്കമുള്ള സന്ദേശങ്ങളും ചാറ്റിംഗുകളും ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍നിന്ന് വേര്‍പെട്ട് മൊബൈലില്‍ കുടിയേറിയിരിക്കുന്നു. അതിനാല്‍ മൊബൈലിലെ കേവലം ഒമ്പതും മൂന്നും പന്ത്രണ്ടോളം അക്ഷരകട്ടകളെ (Keys) അടിസ്ഥാനമാക്കി മലയാളലിപിയെ പുന:വ്യന്യസിച്ചില്ലെങ്കില്‍ മലയാളിയുടെ ഭാവി ഇരുണ്ടുപോകും.....പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മുഴങ്ങിക്കേട്ട അതേ സ്വരം, അതേ നായകര്‍. അന്ന് കമ്പ്യൂട്ടറിന് 90 കട്ടകളെങ്കിലും ഉണ്ടായിരുന്നു. ഇന്ന് മൊബൈലില്‍ പത്തിലൊന്നു മാത്രം. മലയാളത്തിന്റെ നാശംപിടിച്ച അക്ഷരവൈപുല്യത്തെ എന്നെന്നേക്കുമായി കടിഞ്ഞാണിട്ടില്ലെങ്കില്‍, ഈ കട്ടകളിലേക്ക് ചുരുക്കിയില്ലെങ്കില്‍ മലയാളമല്ല നശിക്കാന്‍ പോകുന്നത്, മലയാളി സമൂഹം ഒന്നടങ്കമാണ്.

സാമൂഹ്യവും ചരിത്രപരവുമായ വേവലാതികളില്‍പെട്ടു് വലയുകയാണു് മലയാളത്തനിമക്കാര്‍. രചന മൂലം അവര്‍ക്കു് അനുഭവിക്കേണ്ടിവന്ന അപഖ്യാതികളില്‍നിന്ന് രക്ഷപ്പെടാനുള്ള മികച്ച അവസരമാണു് മൊബൈല്‍ രൂപത്തില്‍ അവതരിച്ചിരിക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും (SMC) മറ്റു സന്നദ്ധസംഘടനകളും ആര്‍ജ്ജിച്ചെടുത്ത നേതൃപദവി കൈക്കലാക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ഒരു നേരമില്ല. കൂട്ടിന് തിരുവനന്തപുരത്തെ സിഡാക്കുമുണ്ട് . നേര്‍വഴിക്കു വന്ന മലയാളം യൂണിക്കോഡിനെ ചില്ലക്ഷരങ്ങളുടെ കാര്യം പറഞ്ഞ് തുലച്ച ക്രെഡിറ്റും സിഡാക്കിനുണ്ട്. ഈയിടെ സിഡാക്ക് IDN (ഇന്റര്‍നാഷണല്‍ ഡൊമൈന്‍ നെയിം) നെ കുറിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് പുതിയ വേഷപ്പകര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഈ സമ്മേളനമാകട്ടെ നാലഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഗോപ്യമായി നടത്താനും, ഏകപക്ഷീയമായ തീരുമാനങ്ങള്‍ സര്‍ക്കാരിനെക്കൊണ്ടു് ഒപ്പിടുവിക്കാനും ശ്രമങ്ങള്‍ നടന്നതാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലെ സന്തോഷ് തോട്ടിങ്ങലിന്റെയും അനിവര്‍ അരവിന്ദിന്റെയും പ്രവീണ്‍ അരിമ്പ്രത്തൊടിയുടേയും ജാഗ്രതകള്‍കൊണ്ട് അവരുടെ രഹസ്യ അജണ്ടകള്‍ പൊളിഞ്ഞു. സമ്മേളനത്തില്‍ വെച്ച് ഭരണഭാഷാ വിശാരദനായ എഴുമറ്റൂര്‍ സ്വതന്ത്രമലയാളത്തിലെ കുട്ടികളോട് അസഹിഷ്ണുതയോടെ ചോദിച്ചത് എന്തുകൊണ്ട് ഭാഷാ ഇന്‍സ്റ്റിറ്റdയൂട്ടും സിഡാക്കും പറയുന്ന നിയമങ്ങള്‍ അനുസരിച്ചുകൂടാ എന്നാണ്!

അവരുടെ വീക്ഷണത്തില്‍ പുതിയ തലമുറ വഴിപിഴച്ചു പോയിരിക്കുന്നു. കുട്ടികളാകെ, പ്രത്യേകിച്ച് ഭാഷാകമ്പ്യൂട്ടിംഗിലുള്ള ഐടി വിദ്യാര്‍ത്ഥികള്‍ രചനയുടെയും മീരയുടെയും പഴയലിപി താങ്ങിപ്പിടിച്ചു നടക്കുകയാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്‌സ് പ്രവര്‍ത്തകം (ഉബുണ്ടു, റെഡ്ഹാറ്റ്, ഡെബിയാന്‍.....) രചനയിലൂടെ, മീരയിലൂടെ പഴഞ്ചന്‍ ലിപി പ്രചരിപ്പിക്കുകയാണു്. പോരാത്തതിന് ഇവരുടെയൊക്കെ ഗുരുവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ കേരളത്തില്‍ വന്ന് രചനയുടെ സമഗ്രലിപി സഞ്ചയം കേരളീയര്‍ക്കു മാത്രമല്ല, ലോകത്തിനാകെ സമര്‍പ്പിക്കുന്നു. ഐടി മിഷന്റെ അക്ഷയ പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് കുട്ടികള്‍ മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത് മീരഫോണ്ടുപയോഗിച്ച് പഴയലിപിയിലാണ്. ഐടി അറ്റ് സ്കൂള്‍ ലിനക്‌സില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മലയാളം അടിച്ചു പഠിക്കുന്നതും രചനയും മീരയും ഉപയോഗിച്ചു തന്നെ. ഭാഷയുടെ പോക്കു് എങ്ങോട്ടേക്കാണു്?

ഇതില്‍നിന്ന് ഭാഷയേയും സമൂഹത്തേയും രക്ഷപ്പെടുത്താനുള്ള ഏകവഴി മൊബൈലിനെ മലയാളത്തനിമയുടെ വഴിയിലേക്ക് കൊണ്ടുവരികയാണു് എന്നവര്‍ മോഹിച്ചുപോയതില്‍ അത്ഭുതപ്പെടാനില്ല. പണ്ടു് കുറച്ചൊക്കെ അബദ്ധങ്ങള്‍ പറ്റി എന്ന് ഡോ. തമ്പാന്‍ പറയുന്നുണ്ടുപോലും. (ഏതൊക്കെയാണവ?). ഇന്ന് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയത്തെ തള്ളിപ്പറഞ്ഞാല്‍ വിലപ്പോവില്ല എന്ന് അദ്ദേഹത്തിനും കൂട്ടര്‍ക്കും നന്നായറിയാം. പക്ഷെ അതൊക്കെ കമ്പ്യൂട്ടറിന്റെ കാര്യമാണെന്നും മൊബൈലില്‍ സാങ്കേതികത വ്യത്യസ്തമാണെന്നും, കൈപ്പത്തിയിലൊതുങ്ങുന്ന ഇത്തിരിപ്പോന്ന യന്ത്രത്തില്‍ കമ്പ്യൂട്ടറിലുള്ള തൊള്ളായിരം അക്ഷരങ്ങള്‍ കേറ്റാന്‍ ശ്രമിക്കുന്നത് വിഫലമാണെന്നും, അതുകൊണ്ടുതന്നെ പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളത്തനിമ ചെത്തിവെടിപ്പാക്കിയ അക്ഷരമാല ഇന്ന് പ്രസക്തമായിവന്നിരിക്കുന്നു എന്നുമാണ് വാദം. മലയാളത്തിന്റെ മുഴുവന്‍ കൂട്ടക്ഷരങ്ങളും കമ്പ്യൂട്ടറിന്റെ 'മെമ്മറി'യില്‍ കൊള്ളില്ല എന്ന ഡോ. തമ്പാന്റെ ആ പഴയപ്രസ്താവന ഇപ്പോഴോര്‍ക്കുന്നത് രസകരമാണ്. മൊബൈല്‍ സാങ്കേതികത മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഇവര്‍ക്കു മനസ്സിലാകാന്‍ എത്ര കാലമെടുക്കും? ടൈപ്പ്‌റൈറ്ററില്‍ നിന്നു് ഇനിയും മോചനം കിട്ടാത്ത ഔദ്യോഗിക ഭാഷാവിദഗ്ദ്ധരാണ് മലയാളത്തെ മൊബൈലില്‍ ഒതുക്കിയിട്ടു കാര്യം എന്നുംപറഞ്ഞു് ചാടിയിറങ്ങാന്‍ പോകുന്നതു്.

മൊബൈല്‍ സാങ്കേതികത

ഡെസ്ക് ടോപ്/ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രധാനം ചെയ്യാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയും എന്നതാണ് സത്യം. 12 കീകളും ഒരു വിരലും ഉപയോഗിച്ച് മൊബൈലില്‍ ഇംഗ്ലീഷ് ഭാഷയ്ക്കായി ഒരുക്കിയിരിക്കുന്ന സംവിധാനം സാധാരണ കമ്പ്യൂട്ടര്‍ കീബോര്‍ഡുകളെക്കാള്‍ ഭാവനാപരവും സൗകര്യപ്രദവുമാണ്. ഒരൊറ്റ കീയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് അക്ഷരങ്ങളും ചിലതില്‍ നാലും (ഏഴാമത്തേയും ഒമ്പതാമത്തേയും അക്കക്കട്ടകള്‍) വ്യന്യസിച്ച് gd അമര്‍ത്തിയാല്‍ he ലഭിക്കുന്ന പദപ്രവചന (Predictive Text) ത്തിന്റെ രീതിശാസ്ത്രം T9 ഇന്‍പുട്ട് (Text on 9 Keys) മെതേഡ് എന്നാണറിയപ്പെടുന്നത്. ടൈപ്പ്‌റൈറ്ററിന്റെ 90 കട്ടകളില്‍നിന്ന് മൊബൈലിന്റെ 9 കട്ടകളിലേക്ക് യാന്ത്രികത ചുരുങ്ങിയപ്പോള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ വെട്ടിക്കുറക്കാനൊന്നും ഒരു ശ്രമവും നടന്നിട്ടില്ല. പകരം 90 കട്ടകളില്‍ സാധ്യമായതിനെക്കാള്‍ എളുപ്പത്തില്‍ 9 കട്ടകളില്‍ ഭാഷാവ്യവഹാരങ്ങളെ പ്രായോഗികമാക്കുകയാണ് ചെയ്തത്. കട്ടകള്‍ പോയി ടച്ച് സ്ക്രീന്‍ പ്രചാരത്തിലാകുന്ന ഇക്കാലത്ത് പലതലങ്ങളില്‍ ദൃശ്യപരമായി വിന്യസിച്ച് ആയിരക്കണക്കിന് അക്ഷരങ്ങളെ തെരഞ്ഞെടുക്കാമെന്ന സാങ്കേതികപരിസരവും ജന്മംകൊണ്ടിരിക്കുന്നു. 'ക' യുടെ എല്ലാവര്‍ഗ്ഗങ്ങളേയും ഒരു വിരലനക്കംകൊണ്ടു് തിരഞ്ഞെടുക്കാനുള്ള സൗകര്യം സാധാരണ കമ്പ്യൂട്ടറിന്റെ കീബോഡിനുപോലും അചിന്ത്യമാണ്. ഇന്ന് മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തകമായി കൊടുങ്കാറ്റിന്റെ ആവേഗത്തോടെ പടരുന്ന ആന്‍ഡ്രോയ്ഡ് തുറന്നതും സ്വതന്ത്രവുമായ (Free and Open Source) ലിനക്‌സിന്റെ കെര്‍ണല്‍ ആണു് ഉപയോഗിക്കുന്നതു്. മൊബൈലില്‍ മലയാളം കമ്പ്യൂട്ടിംഗിന്റെ അനന്ത സാദ്ധ്യതകളാണ് ആന്‍ഡ്രോയ്ഡ് തുറന്നിടുന്നത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മലയാളത്തിലുള്ള സന്ദേശങ്ങളുടെയും വിനിമയങ്ങളുടെയും ഇന്നുള്ള അതിരുകള്‍ ഭേദിക്കുമെന്ന് തീര്‍ച്ച.

പരിഷ്കരിച്ച മലയാളത്തനിമയ്ക്ക് മറ്റൊരു ഗൂഢോദ്ദേശം കൂടിയുണ്ട്. രചന അവതരിപ്പിച്ച സമഗ്ര ലിപിസഞ്ചയത്തിന്റെ കൂട്ടക്ഷരങ്ങളുടെ ശ്രേണിയില്‍നിന്ന് ലുബ്ധപ്രചാരമായിരിക്കുന്നു എന്നുപറഞ്ഞ് കുറേയെണ്ണം വെട്ടിക്കളയുക എന്നതാണത്. ഇതിനായി ഒരു സമിതി തന്നെ രൂപികരിച്ചുകൂടെന്നില്ല. നിലവിലുള്ള ഔദ്യോഗിക കീബോര്‍ഡ് പരിഷ്കരണസമിതിയുടെ കോമാളിത്തങ്ങള്‍ മലയാളികള്‍ ഏറെ കണ്ടിട്ടുള്ളതാണ്. കാലഹരണപ്പെട്ട രീതിശാസ്ത്രങ്ങളെ പിന്തുടരുന്ന ഇവര്‍ സാങ്കേതികവിഷയങ്ങളില്‍ കാലാനുസൃതമായി സ്വയം പരിഷ്കരിക്കാനും ലോകഭാഷാ സാങ്കേതികതയില്‍ രൂപംകൊള്ളുന്ന പുതിയ സാദ്ധ്യതകളെ സ്വംശീകരിക്കാനും അവശ്യമായ ബൗദ്ധികശേഷി ഒരിക്കലും പ്രദര്‍ശിപ്പിച്ചിട്ടില്ല. സ്വതന്ത്രവും തുറന്നതുമായ ഒരു പ്രവര്‍ത്തന രീതി ഇവരുടെ അജണ്ടയിലില്ലതാനും. കേരളത്തിലെ നദികളായ നദികളുടെ (നിള, പെരിയാര്‍, .....) പേരില്‍ ഇവര്‍ ഇറക്കിയിട്ടുള്ള പാക്കേജുകള്‍ ഓപ്പണ്‍ ആക്കാനുള്ള ആലോചനപോലും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കുക. അടഞ്ഞ രീതിശാസ്ത്രങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ഇവരില്‍നിന്ന് എന്തു് നന്മയാണ് ഭാഷയ്ക്കും ജനങ്ങള്‍ക്കും ലഭിക്കുക?

ചിഹ്നങ്ങളെയും പദസംയോജനങ്ങളെയും കുറിച്ചുള്ള മേമ്പൊടികളും ഇവരുടെ പുതിയ കുപ്പിയിലുണ്ട്. പഴയവീഞ്ഞല്ല ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ആ പഴയസൂത്രം തന്നെ. ഭാഷയുടെ ജൈവികതയോ ജനങ്ങളുടെ ഇച്ഛയോ അല്ല, ആസ്ഥാനസമിതികളിലെ അംഗത്വവും വ്യാജപ്രാമാണികതയും മാത്രമാണ് ഇവരുടെ ഏക താല്പര്യം.

1999 ലെ രചനാ സമ്മേളനത്തില്‍ ചിത്രജകുമാര്‍ അവതരിപ്പിച്ച വീക്ഷണങ്ങള്‍ ഭാഷാസാങ്കേതികതയുടെ വികസനത്തിന്റെ ഏതു ഘട്ടത്തിലും, അപകടങ്ങളുടെ ഏതു നാളുകളിലും ഓര്‍മ്മിക്കപ്പെടേണ്ടവയാണ്:

'ഒരു ഭാഷയുടെ എല്ലാ സാധ്യതകളേയും പ്രകാശിപ്പിക്കാന്‍ ഉതകുമ്പോഴാണ് അതിന്റെ ലിപിവ്യവസ്ഥ സമ്പൂര്‍ണ്ണമാകുന്നത്. ലിപിയെ സംബന്ധിച്ച സൗന്ദര്യബോധം എല്ലാ ജനങ്ങള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൗന്ദര്യം. അത് ഒരു സംസ്കാര ചിഹ്നമാണ്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ രൂപപ്പെടുന്ന ഒന്നാണ്. അവയ്ക്ക് കാലാകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍ അടിച്ചേല്പിക്കാന്‍ സാദ്ധ്യമല്ല. യന്ത്രത്തിനുവേണ്ടി ഭാഷയെ വികലമാക്കുകയല്ല, ഭാഷയ്ക്കുവേണ്ടി യന്ത്രത്തെ പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. നൂറ്റാണ്ടുകളായി ഒരു ജനത വികസിപ്പിച്ചെടുത്ത സ്വത്വസൗന്ദര്യങ്ങള്‍ യന്ത്രത്തിലൂടെ സൃഷ്ടിക്കാനാണ് ടെക്നോളജി ശ്രമിക്കേണ്ടത്.'

20 April, 2008

A CURRICULUM DESIGN IN LANGUAGE COMPUTING


national seminar on
current trends in language teaching
organised by
Southern Regional Language Center,
Central Institute of Indian languages,
Manasagangothri, Mysore
at Vivekanda College for Women,
Idayampalayam,Namakkal,Tamil Nadu
on 4th and 5th March २००८

A CURRICULUM DESIGN IN LANGUAGE COMPUTING
FOR LANGUAGE STUDENTS
Dr.Mahesh Mangalat,
Department of Malayalam, M.G. Govt. Arts College, MAHE. 673 310
U.T. of Puducherry

In this seminar on CURRENT TRENDS IN LANGUAGE TEACHING, I begin my presentation by pointing out some challenges that currently language as a subject encounter at secondary level and in university system। Some of the educational planners are of the view that the content of language curriculum requires a through revamping, so that the focus of it can be shifted to acquiring skills like reading, writing, communication and comprehension. Traditionally literary works have been extensively used in language curriculum to give students an impression on the heritage of their language. Texts taken from ancient period to present day writings were used for this purpose. At university level, the situation is more bleak. The dominant idea is that there is no need for first language and second language at undergraduate level, as the students would have acquired the language related skills from schools and at higher Secondary level. Another challenge is for the Board of Studies in languages. University Grants Commission, while giving model curriculum for diverse courses at undergraduate level, has suggested that there should be at least two modules devoted to computer related content in each major.

Technology and HumanitiesHere the problem is that what should be the content for Computer related modules in humanities and especially in languages। This question arises mainly due to the perception that humanities as such, and languages, especially have nothing to do with technology. Such a perception is some what justified by naming and renaming of courses. If you browse through the courses offered at under graduate level, at various colleges, you will definitely come across a course by name Fashion Technology.This is an offshoot of erstwhile Home Science. This subjects deals with dress making. Of course, dress making is an activity that involves Technology. However, this course deals with diverse designs for dress and various types of materials used for dress making. It seldom cares the technology part of the whole business. Another course that bears technology in their very name is Education Technology. It is nothing but the B.Ed and T.T.C courses, appearing in new name. It is play with nomenclature. I do not have any idea about the technology that they are talking about. The general perception is strengthened by such kind of play with names.

Language and Technology
It is in such a situation that we think about having course content in Language Computing for Language Students।The question here is whether language has any connection to computing? Or does it have any connection to any kind of technology for that matter? Such a question is important, as language and technology are domains which would seem to operate in a way that has nothing in common. Language is a means for articulating ideas. It makes abstract ideas into concrete, so that it can be transmitted, either orally or graphically. Where as. Technology is something which makes physical tools for our use, based on scientific principles or theories. It is an area of precision, scientific testing and constant improvement. Language itself is an abstract entity. This abstract and concrete categories makes them stand apart. However when we analyse it further, we can see that both language and technology are sharing a common level at its operations. Both these are means for making abstract ideas in to concrete, transmittable, usable and with a definite shape. Without making it concrete, these ideas do not seems to exist.

Language Technology
When we look at the history of language, we can see the development of language based communication was the result of the technology that it has been used। Initially, language was only spoken. Only the person/persons in proximity could be reached through oral communication. Then came the technology of sharp granite piece or chisel, which let us leave a message, and a way that we could communicate without our physical presence. Scripts developed and took its shape, to be precise, by the diverse use of tools that were used for scribbling. Then came the technology of loud speakers, radio, television and computers. In each and every stage, language did shape, according to the technology. But when we talk about language technology, we talk about the language part of Information technology. No information can be transmitted, stored or retrieved without the help of language. You require some language to communicate with others. This rule is applicable to Information Technology also. Information Technology is that part of computer Technology that deals with gathering data, processing it and making information systems. As said earlier, language is a basic prerequisite for the whole business. Which language is being used, is not an important issue.

Language Technology and its DomainLanguage Technology has various kinds of application areas, ranging from making plain texts to high level application such as Text to Speech or Speech to Text application. A Text to Speech application lets you to input a text to a computer and the computer reads it out for you. Like wise a Speech to Text application lets you to speak using a microphone to the computer and the computer makes that speech a text. It is possible to have voice controlled enquiry terminals at Railway station, where you can just ask to a computer, as you would normally do to the personnel at the enquiry counter. Such application softwares are being developed for many languages, including Indian Languages. But in Indian Languages, the progress and the result that we have made is little. My point is that Language Technology is not just a fashionable coinage like Fashion Technology or Education Technology. All the application softwares developed for language related tasks are generally called as Language Technology products.
Language Technology: Whose Subject?As we have seen there exists an area of brisk activity around the world, as Language Technology। But in India, this subject is not being taught either at any Technical institution or at Language Study Centers. If you look at the Information Technology syllabus of any University or any such institution, for that matter, you will not see Language Technology figuring in their curriculum. Now, check the syllabus for any Language major course of any university, in India; there again you will not find a reference on this subject matter. Now, whose subject is this? This is the question.

Pondicherry University ModelThis was the question we addressed while restructuring the curriculum for Malayalam Major at Undergraduate level, at Pondicherry University। Prof.Vasundhra Radhakrishnan, who is no more now, was the Chairperson of the Board of Studies. I was a member in it. Along with courses in Media Studies, such as Writing for Print Media and Writing for Visual Media, we have introduced a course by name. An Introduction to Malayalam Softwares. It was in 1999. Madam is no more, and I am not a member in the Board of Studies, now. The Curriculum design that I proposed remain unchanged, even though it require an updating, at least. Let me tell that, the Microsoft Website for Indian Language Computing, www.bhashaindia.com has called this curriculum design as a Revolution in the History of Indian Universities.

Designing a Course for Language StudentsWhat should be the course content for language students, when you introduce a course other than that related to literature or grammar is a relevant one, as it is most likely that literature students would seldom have an exposure to technology. This was one problem that we encountered while conducting the courses in Visual Media and that on Malayalam Computing. Another problem is that if the task of designing a course to language students is assigned to Computer Science specialists, they would prescribe things which does not bear any relevance to the learners. I know an example of Calicut University, where computer science people were asked to design two courses for Post Graduate students in East Asian Studies. They got a syllabus including C++, Jawa and all sorts of such things, which they have no use at all. We need not have to blame the Computer Science specialists who framed the syllabus. They did what they thought correct with regard to their subject. But when we have an area of activity that is depended on our subject matter, here it is language, we have to consider it, above anything else.
Language Use on Computers
Language use on computers have multiples levels of operation, as I mentioned earlier. Apart from the simple text editing to pre-press work. Web publishing, Blogging.Chating etc are language related operations required for all sections of people in society. A student who study computer related modules as part of his course should be conversant with these types of activities. Apart from that, presentations can be made easily using computers.
Let us now confine our computer related module in one semester. Normal duration of a semester is 90 teaching days, out of which, effective teaching days that we get would be somewhere between 75 to 80. In that case a course need to be completed within a minimum of 75 days and a maximum of 90 days. This course require practicals, hands on training. We have to earmark one third of the total available hours for practicals. So the teaching hours that we get would be 50 hours. When we divide this 50 hours to ten units of theory class, we get 5 hours for one unit.
Now, the task is to plan content for these 5X10 hours। A basic knowledge about the computer hardwares and how these hardware components work should be known to the students. Normally Computer Fundamentals course of IT students cover this content. Relevant matter can be taken from it. The common task that a language student has to do with computers is text editing. Text editing applications can be introduced in the Second unit. Various Text Formats and formatting tools need to be introduced to them. Desk Top Publishing is another subject that has to be taught. All these contents are based on English, the default language of most computers. Since we are planning curriculum for Indian Language students, we have to teach them how to configure their system to input and work with an Indian language. At this point we encounter issues with regard to encoding. ASCII, acronym for American Standard Code for Information Interchange, was the encoding used as an International Standard. Now it is being changed to Unicode encoding. All the popular DTP applications supports only ASCII encoding. Where as Bloggs and Web pages support Unicode encoding. So these two encodings should be familiar to a student of Indian language computing. And, the student should learn to configure the computer to use both these encoding standards. Likewise popular applications used for editing graphics, sound and video files should be introduced, even though these does not directly come under language computing. These applications are essential for an effective use of computers.

Internet and Web Content in Indian Languages
Informations are freely accessed through internet. A precondition with regard to it is that the information should be there in some web pages. Till recently, Indian language content on web were using a special kind of fonts known as Web fonts or Dynamic fonts. Since these fonts are following ASCII encoding and that work as an overlay on ASCII environment /browsers would not be able to search that content. This limitation is now overcome by means of Unicode encoded fonts. What is required
now is to create web content related to our land, language, culture, history etc। Unless there is web content, web search would not show any result. It is the need of the hour. Indian language students are the best available resource that can be utilized for this task. Assignments and projects can be incorporated to the curriculum to make students well versed with the technology and its tools for creation of web content. Let me conclude this presentation with a request to you all to give some training to your students to use computers and especially their mother tongue on computers.
Dr। Mahesh Mangalat, Lecturer (Selection Grade) in Malayalam,
Mahatma Gandhi Government Arts College, Mahe.
Tel: 91-490-2334697 Cell: 0-94470-34697 e-mail: mangalat@yahoo.com

13 January, 2008

മാഹി കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന

മയ്യഴി മഹാത്മാഗാന്ധി ഗവ. കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കഴിഞ്ഞ കുറച്ചു കാലമായി നിര്‍ജ്ജീവമായിരിക്കയായിരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍ സംഘടനയ്ക്ക് പുതുജീവന്‍ നല്കാനും പുതിയ സാരഥികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ദിവസം മയ്യഴിയിലെ അലിയാന്‍സ് ഫ്രാന്‍സേസിലും ഇന്ന് മാഹി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും ഇതിനായി യോഗം ചേരുകയുണ്ടായി. മയ്യഴിയുടെ പൊതുജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെല്ലാം സന്നിഹിതരായ ഇന്നത്തെ യോഗത്തില്‍ വിവരം അറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന മൂന്നു പേരും എത്തിയിരുന്നു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന പവിത്രന്‍ മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം കോഴ്സു കഴിഞ്ഞിറങ്ങിയ അന്‍സില്‍ അരവിന്ദ് വരെയുള്ള എല്ലാവരും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ ആഹ്ലാദഭരിതരായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള സമകാലികരായിരുന്നവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് സജീവവും അര്‍ത്ഥപൂര്‍ണ്ണവുമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കാന്‍ നിശ്ചയിച്ചുകൊണ്ടാണ് യോഗനടപടികള്‍ പുരോഗമിച്ചത്.

കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പൊതുജീവിതത്തില്‍ ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കിക്കൊണ്ട് ഫെബ്രവരിമാസം 16ന് വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ചാലക്കരയിലെ കോളേജ് ഗ്രൌണ്ടില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുതയോഗത്തില്‍ കേരളസംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, മദിരാശി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.കെ.ശശിധരന്‍, മയ്യഴി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രി. രമേശ് പറമ്പത്ത് എന്നിവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

താങ്കള്‍ മയ്യഴി മഹാത്മാഗാന്ധി ഗവ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെങ്കില്‍, അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ ഈ വിവരം അവരുടെ ശ്രദ്ധയില്‍ പെടുത്തുക. സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ :
പ്രസിഡന്റ് : ശ്രീ.സി.എച്ച്.പ്രഭാകരന്‍
സെക്രട്ടറി : അഡ്വക്കറ്റ് എം.സിദ്ധാര്‍ത്ഥന്‍
ട്രഷറര്‍ : ശ്രി.കെ.കെ.രാജീവന്‍ തുടങ്ങിയവരാണ്.
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോസ്റ്റിന് സ്വന്തം വിലാസം അടക്കം കമന്റിടുക.അല്ലെങ്കില്‍ mggacollege@yahoo.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.

14 June, 2007

നാടുഗദ്ദികയെക്കുറിച്ച്

Representation, Ideology and Praxis:
Reflections on Reformed Versions of Naadu Gadhika


Dr.Mahesh Mangalat


The leftist movements, unlike the other political outfits in India, have generally been found to evaluate and make plans for actions in the realms of art and literature. Right from the time of the nationalist movement, cultural intervention have been an indispensable part of the left political practice. Minoo. R. Masani, who wrote the history of the Communist Party of India, acknowledges this gamut of activity. He goes on to record that the Progressive Literature Movement was started in 1936 as a result of the advise to take part in the nationalist movement by mobilising writers and artists. Kerala unit of Progressive Literature Movement was established in 1937. Since then, the left oriented cultural action has played a major role in the formulation of the ideological firmament for political practice. Theatre has been a major area of leftist cultural action ever since the inception of Progressive Literature Movement in Kerala.
The first model of its drama related activity came from the communist ideologue, K. Damodaran, in the early thirties. This was followed by innumerable theatre productions by Thoppil Bhasi, S.L.Puram Sadanandan, P.J.Antony etc. In the long history of such theatre activities the play Naddu Gaddhika, written and directed by K.J.Baby occupies a unique position.
Naadu Gaddhika, unlike other political plays in Malayalam, has three distinctive versions. Out of which, two are printed versions. The first printed version came out in 1983 (Mulberry publications, Kozhikode) and the second one in 1993 (Gadhika Publications, Nadavayal, Wynad). The popular version of the play was that performed by Wynad Samskarika Samithy during 1978-81. Apart from these there is another version of the play by name Apoorna, written and produced in 1977.
The play Apoorna, presented the story of a tribal old man Yaachan and his family. Yaachan has been working for the land lord and now he has to go begging for a living. Of his three children Velli is blind. The second son Lakshmanan goes aloof after his schooling. The third one is a girl, Vella, who is deflowered from the lord’s estate and later on forced to take herself to streets for her living. This play attempts to present the condition of the tribals in general and intend to elucidate the modes of exploitation that they are subjected to. Apoorna was staged in proscenium theatre following the theatrical conventions of social plays in Malayalam.
The play Apoorna took shape of Naadu Gadhika in 1978. The period 1975 to 1977 was an interlude in the political history of India marked by internal emergency. The mainstream political outfits could not respond to the curtailment of civil and democratic rights of citizens. Among the mainstream communist parties CPI was complicit in sharing attitudes of congress, and was a part of the political alliance led by the congress at centre and in Kerala. CPI(M) was more or less inactive as it could not raise any voice of protest effectively. CPI(ML) was an underground organisation, propagating armed struggle against oppressors. The emergency prompted the CPI (ML) to think about Indian democratic set up in a more realistic way. They understood that Indian democracy provides enough space to offer for the spread of ideas and critical evaluation. This space, they thought, has to be effectively utilsed. Janakeeya Samskarika Samithy (meaning Peoples’ Cultural Forum) was formed in the light of the above said evaluation, to propagate their ideology. The apathy of the mainstream Communist Parties had encouraged the general populace of Kerala to get closer to CPI (ML). During the emergency, CPI (ML) was active with all the resources at their disposal. They attacked a police camp at Kayanna, in Kozhikode district and seized arms and ammunition. It had to face the most repressive measures from the government. Though Janakeeya Samskarika Vedi was a cultural front sponsored and promoted by CPI (ML), the general public did not differentiate the party and Janakeeya Samskarika Vedi.
Naadu Gadhika was presented under the banner of Janakeeya Samskarika Vedi. Needless to say, the play was an agitprop.
Gadhika is a ritual prevalent among the tribal society in Wynad. The ritual is intended to exorcise a person of evil forces in him. Tribals in Wynad extended this ritualistic practice to exorcise society as well, when they feel that it is infected with some malaise. This is called Naadu Gadhika.
The play Naadu Gadhika stands unequalled in the history of political theater in Kerala, as it is devoid of all dramatic conventions of proscenium theatre and its procedural alignments of author, actor, space and audience and was an exceptional production in terms of locating a community in the transformed political terrains of Kerala. The author took only the characters and a narrative outline from his earlier play Apoorna. The earlier version can be viewed as politically neutral, where as Naadu Gadhika is a political play, where we see the tribal society rise from shackles, upholding the ideology of liberation. Another significant point is that the characters Yaachan and his family members and other tribals were presented by tribals themselves.
In the reformed form, Naadu Gadhika is a dramatic manifestation of liberation struggle of the tribal community. The structure of the play is determined by the paradigm of the rituals and beliefs of the tribal society. The play communicates more through an episodic structure than through a linier narrative. The language stands on par with the conversational slang of tribals. Only two characters in the play, Thampuran, the landlord and the Gadhikakkaran (the person who perform Gaddhika) only use Malayalam for their dialogues.
Thampuran, the landlord represents the exploiting class. He perpetuates power structure, thereby deny the oppressed class opportunities for freedom. Gadhikakkaran is positioned against landlord. He is a messenger who brings in new aspirations for liberation of exploited class, the tribal society. At one point of time, the Gadhikakkaran is murdered by the guards of Thampuran. But they could only destroy his body and his spirits lingers on. Through a ritual, tribals imbibe this spirit and goes on warpath and annihilates the class enemy. The play culminates when the tribals join together and declares freedom from oppression.
Though the play Naadu Gadhika propagates the Marxian politics of class struggle, the mainstream leftists took a hostile and intolerant stance towards it. The CPI (M) led government was in power when Naadu Gadhika was touring the villages in Kerala. Government banned the play and arrested the artists. The tribal girls who acted in the play were sent to borstal school in the pretext that they are minors. CPI (M) activists have also made several attempts to stop the performance, with the help of Police. An interesting fact in this regard is that the same rule and provisions which were once used by erstwhile Travancore government against communist Party were used against Naadu Gadhika team by the CPI (M) led government. Despite all these the play had been staged at about 330 venues in Kerala, enjoying the position of a work that was instrumental in bringing about a modernist political sensibility.
During the Post Emergency period there were a lot of debates taking place in the CPI (ML) with regard to the primacy of cultural front. The play performances and other such activities in the realm of art and literature helped to widen the mass base of the party. It was at that a local money lender, Madathil Mathai was annihilated by CPI (ML) activists in Kenichira, Wynad. The writers and cultural activists aligning themselves with Janakeeya Samskarika Vedi denounced this act and called it as one that quite unbecoming of a civilized society. Performance of Naadu Gadhika was terminated even before Kenichira incident.
Kenichira incident and the disintegration of CPI (ML) and dissolution of Samskarika Vedi created a mixed response among the sympathizers and activists of the movement. Consequent upon this came in many enquiries into the ideology and praxis of leftist movements. New left thought occupied a prominent position in these enquiries. As there is no movement for them to identify, they themselves initiated movements to organize marginalized sections of the society. Today the majority of feminist and environmentalist activists are people with ideological alignment with the erstwhile Janakeeya Samskarika Vedi. The author of the play Naadu Gadhika, K.J. Baby started a school for tribal children in Wynad. It is an informal, residential school, where the syllabus they follow is that prescribed by the CBSE.
Baby reworked the play in the changed political scenario. The third version of Naadu Gadhika was the result of a reformation took place in the life of the author. Significant about this version is that it follows the procedural alignments that he worked out in the agitprop version of the play. Narrative structure was almost kept unchanged. The subjugation of the tribal society is presented as in the earlier version. The change he made in this version is in the ideology of the play. The myths of tribal community replaced the class struggle based ideology.
According to the myths of the tribal community in Wynad, they belong to the lineage of Maveli/Mahabali, a pagan king. Rule of Mahabali was a matter of envy to the gods in heaven. The tribals living in such an enviable position were enslaved later on. There is another myth of Melorachan and Keeyoaruthi, explaining how the tribals became slaves of landlords. Both these myths upholds a vision of life in perfect harmony with nature devoid of any kind of exploitation.
In the third version of Naadu Gadhika, the Gadhikakkaran reminds them of the myths of Maveli and that of Melorachan and Keeyoruthi. They are constantly reminded of their forefathers dream to go to Kanavu Mala (meaning The Mountain of Dream), in each and every episodes of their history of subjugation. In this version also Gadhikakkaran is killed by the guards of Thampuran. As in the earlier version the spirit of Gadhikakkaran keeps on communicating with the tribals. One among the tribals dons the red cloth that Gadhikakkaran used and leads them to Kanavu Mala, their promised land. There ends the play. Before embarking on the journey to Kanavumala, they invite all to join them in the journey to a land where there no oppressors, exploitation and all live in perfect harmony with each other and with nature, as well.
Departing from the earlier ideological position of class struggle politics, the third version upholds a philosophy of Green Politics. The third version of the play was performed at a few venues and it evoked bitter criticism from the old comrades and sympathizers of Janakeeya Samskarika Vedi. Some of them even challenged the authority of the author to appropriate a text that forms a part of the history of Janakeeya Samskarika Vedi and that of CPI (ML). The presently available version in print is a result of compromise that the author made with the critics.
The history of political theatre in Malayalam gives us as many instances where certain parts of the text is modified in production to suit the situation in which the performance is made. There will be certain sequences which provide ample scope for such kind of improvisation. But when it comes to the question of text of the play, the authentic authorial discourse is final, the singular entity.
In this context, it is noteworthy that the play Naadu Gadhika is a stark reminder of the integral relationship that exists between the text and politics within the context of Drama. The reformed versions of the play Naadu Gadhika challenge the sacred position of the text that too with a political content. When the political context that gave shape to the play gets outdated or transformed, the play also becomes a textual discourse devoid of any political relevance. It becomes more of an archival piece that could merely signify a kind of nostalgia for a heroic past. In the case of political theatre canonical text would only serve a reactionary or self defeatist purpose in the society. Naadu Gadhika may be regarded as a model political play that succeeds in organically living up to the changing political reality.



International Seminar on Politics and Theatre,
Third Annual Conference of Indian Society for Theatre Research
4th to 6th January 2007
Officers’ Training School, Jaipur, Rajasthan, India.


Dr.Mahesh Mangalat, Mangalat, S.K.B.S.Road,
MAHE.673 310.India.
mangalat@yahoo.com, mangalat@chintha.com

04 August, 2006

കോഴിക്കോട് സെമിനാര്‍

കോഴിക്കോട് സെമിനാര്‍
മലായാളഭാഷയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികപരിണാമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബേധവത്കരിക്കുന്നതിനായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഗുരുവായൂരപ്പന്‍ കോളേജിലും ആഗസ്ത് 14 ന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.
വിശദവിവരങ്ങള്‍ ഇവിടെ.